കൈക്കുഞ്ഞുമായി ഹോസ്റ്റലിൽ അഭയം തേടിയ യുവതിയെ വലിച്ചിഴച്ച് മർദ്ദിച്ച് ക്രൂരത, വീഡിയോ

തിങ്കള്‍, 19 ഓഗസ്റ്റ് 2019 (17:35 IST)
റായ്‌പൂർ: പിഞ്ചുകുഞ്ഞുമായി ഹോസ്റ്റൽ മുറിയിൽ അഭയം തേടിയ ശുചീകരണ തൊഴിലാളിയായ യുവതിയോട് ഹോസ്റ്റൽ സൂപ്രണ്ടിന്റെയും ഭർത്താവിന്റെയും ക്രൂരത. ഹോസ്‌റ്റൽ വിട്ടിറങ്ങണം എന്ന് ആവശ്യപ്പെട്ട് സൂപ്രണ്ടിന്റെ ഭർത്താവ് യുവതിയെ നിലത്തുകൂടി വലിച്ചിഴക്കുകയും മർദ്ദിക്കുകയുമായിരുന്നു. കനക്‌പൂരിലെ ബൻവാലി കന്യ ആശ്രം ഹോസ്റ്റലിലാന് സംഭവം.
 
ഹോസ്റ്റലിലെ സൂപ്രണ്ട് സുമിള സിങ്, ഭർത്താവ് രംഗലാൽ സിങ് എന്നിവർ ചേർന്നാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. കൈക്കുഞ്ഞുമായി ഹോസ്റ്റലിൽ അഭയം തേടിയതായിരുന്നു യുവതി. മുറിയിലെ കട്ടിലിൽനിന്നും യുവതിയെ താഴിക്കെ വലിച്ചിടുന്നതും നിലത്തുക്കൂടി വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
 
ആഗസ്റ്റ് പത്തിനാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ദൃശ്യം പുറത്തുവിട്ടത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ സുമിള സിങിനെ സസ്‌പെൻഡ് ചെയ്തു. സുമിള സിങിനും ഭർത്താവിത്തിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.   

#WATCH Chhattisgarh:Ranglal Singh,husband of School Superintendent Sumila Singh misbehaved with a cleaner at Barwani Kanya Ashram in Korea, after she took shelter at students' hostel with her 3-month-old baby.Police says,“FIR filed.Probe on.Accused will be arrested soon.” (18.08) pic.twitter.com/NFayVvh8GZ

— ANI (@ANI) August 19, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍