ശബരിമല ദേവപ്രശ്നത്തെക്കുറിച്ച്-2

വളരെ പ്രസക്തമായ ഒരു വിവരം മലയാളം വാരികയില്‍ കാണു ന്ന ത് നിര്‍ഗ്ഗമനകാലത്തെപ്പറ്റിയാണ്. ജൂ ണ്‍ പതിനഞ്ചാം തീയതി പരപ്പനങ്ങാടിയില്‍ നിന്നും പരശുരാം എക്സ്പ്രസ്സിലാണ് ചെങ്ങൂരേക്ക് യാത്ര.

രാവിലെ ഒന്‍പതരമണി അടുത്തായിരിക്കണം പരശുരാം പരപ്പനങ്ങാടിയിലെത്തുക. ഈ ദിവസം രാവിലെ ജ്യാമിതീയ ചിത്രപക്ഷസ്ഫുടത്തിന് രാവിലെ 9:37 നും അപഭ്രംശസ്ഫുടത്തിന് 9:46 നുമാണ് സംക്രമമദ്ധ്യകാലം.

ജ്യോത്സ്യരുടെ നിര്‍ഗ്ഗമനം കൃഷ്ണചതുര്‍ത്ഥിയുടെ (രിക്താതിഥി) ഉത്തരാര്‍ദ്ധത്തില്‍ സ്ഥിരകരണദോഷത്തില്‍ സംക്രമ കാലത്തും പരപ്പനങ്ങാടിയില്‍ നിന്ന ും ട്രെയിന്‍ കയറി യാത്രയുടെ ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന ഘട്ടം ആരംഭിച്ചത് സംക്രമമദ്ധ്യകാലത്തിലുമാണെന്ന് ഇതിനാല്‍ തെളിയുന്നു.

ദീര്‍ഘയാത്രയില്‍ ഗൃഹത്തില്‍ നിന്നുമുള്ള നിര്‍ഗ്ഗമനം പോലെ തന്നെയാണ് ഗ്രാമത്തില്‍ നിന്നുമുള്ള നിര്‍ഗ്ഗമനം. അശുഭകാലങ്ങളായി പ്രമാണങ്ങള്‍ പറയുന്ന രിക്താതിഥിയും സ്ഥിരകരണവും സംക്രമവും ഒരുമിച്ച അശുഭകാലത്തിലെ നിര്‍ഗ്ഗമനം ഈ ദേവപ്രശ്നത്തിന് പിന്നിലെ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ സൂചനയല്ലേ?

അയ്യപ്പസ്വാമിയെ വഞ്ചിച്ച് കരാര്‍പണിക്കാരനും ഊരാളന്മാര്‍ക്കും ഒത്താശ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ജ്യോത്സ്യന് ഈ അബദ്ധം പറ്റിയത് ഭഗവാന്‍റെ മായയല്ലേ?

ഇടപാടുകാരന്‍ മദ്ധ്യസ്ഥത നി് തീരുമാനിച്ച ദേവപ്രശ്നത്തിലൂടെ സന്നിധാനത്തെ നശിപ്പിക്കാനിറങ്ങിയ ജ്യോത്സ്യന് കാലം നല്‍കിയത് രിക്തതിഥിയും സ്ഥിരകരണവും സംക്രമകാലവു മാണെന്ന വസ്തുത ജ്യോതിഷത്തിന്‍റെ, ഗ്രഹങ്ങളുടെ സത്യത്തിന് തെളിവല്ലേ?

കള്ളന്‍ വരുന്നേ, കള്ളന്‍ വരുന്നേ എന്ന ് സൂര്യചന്ദ്രന്മാര്‍ ശ്രീഅയ്യപ്പസ്വാമിയോട് വിളിച്ചു പറഞ്ഞത് വെളിവാക്കുതാണ് പണിക്കരുടെ നിര്‍ഗ്ഗമനകാലം.
[ി
ശബരിമല ദേവപ്രശ്നം വിധി പ്രകാരമോ-- 1
[ി

പല ജ്യോത്സ്യന്മാര്‍ക്കും ഈവക കാര്യങ്ങള്‍ തിട്ടമില്ല. പലര്‍ക്കും ആചാരം അറിയാം പക്ഷെ ആചാരത്തിന് അടിസ്ഥാനമായ ശാസ്ത്രയുക്തികള്‍ അറിയില്ല.

സംക്രമകാലത്തിലെ നിര്‍ഗ്ഗമനം ശരിയല്ലെന്ന് പറയുന്നതിന് കാരണം അശുഭകാലമാക്കുന്ന കാലവിഷയപ്രമാണം മാത്രമാണോ?

പ്രശ്നമാര്‍ഗ്ഗമോ കൃഷ്ണീയമോ കാണാതെ പഠിച്ച് കുറെ ശ്ളോകം ചൊല്ലി വാചാലത കാ"ിയതുകൊണ്ടോ രാഷ്ട്രീയക്കാരുടെ മൂട് താങ്ങിയതുകൊണ്ടോ മാത്രം ആരും ദൈവജ്ഞനാകില്ല.

പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ക്കോ സംഘത്തിലെ ജ്യോത്സ്യന്മാര്‍ക്കോ സംക്രമകാലത്തിന് ദോഷമെന്തെന്ന ് തിട്ടമുണ്ടായിരുന്നില്ല. സംക്രമകാലത്തില്‍ ശ്വാസപരീക്ഷണം സാദ്ധ്യമല്ലെന്നതാണ് ഈ കാലദോഷത്തിന്‍റെ കാതല്‍.

സ്വരനാഡി തിട്ടപ്പെടുതാനാകാതെ വരുമ്പോള്‍ ചില ശകുനങ്ങളുടെ വ്യാഖ്യാനവും ശുഭാശുഭചിന്തയും അസാദ്ധ്യമായി വരും. പ്രമാണം നോക്കുക. ഈ പ്രമാണം ജ്യോത്സ്യന്‍ നടത്തിയ ഒരു പ്രധാന വ്യാഖ്യാനത്തിന്‍റെ പൊരുള്‍ തെളിയിക്കാന്‍ ആവശ്യമാണ്.

കാര്യം ശ്വാസപരീക്ഷണം പ്രതിദിനം ബുദ്ധ്വാ പ്രഭാതാഗമേ
തസ്യേഡാദിഗതിര്‍ദ്ധരാപ്രഭൃതി സഞ്ചാരശ്ഛ വിജ്ഞായതാം
തേനാത്മീയ ശുഭാശുഭം ഹി സകലം ജ്ഞേയം പുനഃ പൃച്ഛതാം
തല്‍ക്കാലാത്മസമീരണേന ച തഥാ നഷ്ടാദികം ചോച്യതാം (പ്രശ്നമാര്‍ഗ്ഗം 2.28)

ജ്യോത്സ്യന്‍ ദിവസവും രാവിലെ ശ്വാസപരീക്ഷണം ചെയ്ത് നാഡിയും ഭൂതോദയവും അറിഞ്ഞ് തന്‍റെ ആ ദിവസത്തെ ശുഭാശുഭം, ദൈവാധീനം അറിയണം.

പൃച്ഛാകാലത്തെ ശ്വാസഗതി നോക്കി പ്രഷ്ടാവി ന്‍റെയും നഷ്ടാദി പ്രശ്നങ്ങളിലെയും ഫലം യുക്തിപൂര്‍വ്വം പറയണം.

ഇവിടെ നാം മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം:

(1) പൃച്ഛാകാലത്തില്‍ ദൈവജ്ഞനെ കാണേണ്ടത് സന്നിധിയില്‍ നിന്നും പ്രാര്‍ത്ഥനയോടെ പുറപ്പെ' തന്ത്രിയുടെ ദൂതന്മാര്‍ മാത്രമാണ്. പ്രാണനും മനസ്സും പരസ്പരം ഘടിക്കപ്പെട്ട യന്ത്രപ്രവര്‍ത്തനങ്ങളാണ്. മനസ്സിലുണ്ടാകുന്ന അനാരോഗ്യകരമായ സ്വാധീനം ശ്വാസഗതിയെ മാറ്റി മറിക്കാം.

ക്ഷേത്രവുമായി ബന്ധമില്ലാത്ത ഇടപാടുകാരന്‍ പൃച്ഛാ കാലത്ത് സിഹിതനായിരുന്നത് ഇക്കാരണത്താല്‍ അമംഗളകരമാണ്. തന്‍റെ ശ്വാസഗതിയോ ശുഭാശുഭമോ അറിയാതെ ആചാരവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ ഒരു പ്രശ്നചിന്തക്ക് ഇടപാടുകാരന്‍റെയും ഊരാളന്മാരുടെയും പ്രേരണയാല്‍ ജ്യോത്സ്യന്‍ ഇറങ്ങിത്തിരിച്ചത് ഇക്കാരണത്താലാണ്.

പ്രശ്നത്തീയതി നിശ്ഛയിച്ചതില്‍ അപാകതയുമുണ്ടായി. ഇടവം ആദ്യ ആഴ്ച അനുകൂലമായിരുന്നത് തഴയാന്‍ പണിക്കര്‍ക്ക് പ്രേരകമായത് സ്പോസര്‍മാരുമായും കരാര്‍ പണിക്കാരുമായും മറ്റും ദേവസ്വം അധികൃതരുടെ കൂടിക്കാഴ്ചയും ചര്‍ച്ചയും ഒരുക്കേണ്ടിയിരുതിനാലാകാം.

(2) നിര്‍ഗ്ഗമനകാലം സംക്രമമദ്ധ്യകാലത്തിലായിരുന്നതിനാല്‍ ശ്വാസഗതി നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല. ശ്വാസം സംക്രമത്തോടടുക്കുമ്പോള്‍ സമമായി രണ്ട് നാഡികളിലൂടെയോ, സുഷുᅯയിലൂടെയോ പോകുതിനാല്‍ സ്വരനിര്‍ണ്ണയം അസാദ്ധ്യമാകുമായിരുന്ന ു. ഈവിധവിഷയങ്ങളില്‍ ജ്യോത്സ്യന് അവഗാഹമില്ലെ വസ്തുത സംക്രമകാലത്തിലെ നിര്‍ഗ്ഗമനം സൂചിപ്പിക്കു ന്ന ു.

വെബ്ദുനിയ വായിക്കുക