യുവാവിനെ നഗ്നനാക്കി കഴുതപ്പുറത്തേറ്റിയ സംഭവം; മൂന്ന് സ്ത്രീകള്‍ പിടിയില്‍

തിങ്കള്‍, 16 മാര്‍ച്ച് 2015 (16:23 IST)
മഹാരാഷ്ട്രയിലെ അഹമദ് നഗര്‍ ജില്ലയിലെ വാംബോറി ഗ്രാമത്തില്‍ യുവാവിനെ നഗ്നനാക്കി നടത്തിച്ച സംഭവത്തില്‍ മൂന്ന് സ്ത്രീകളടക്കം 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു‍. പതിനെട്ടുകാരന്‍ ശിവം ദ്വാരകനാഥ് ബരാദിക്ക് നേരെയാണ് അതിക്രമം അരങ്ങേറിയത്.
 
ഇയാള്‍ ബ്രാഹ്മണനാണ്. മാലി ജാതിയിലുള്ള ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
യുവാവിനെ പൂര്‍ണ്ണ നഗ്നനാക്കി ചെരിപ്പുമാല തൂക്കി കഴുതപ്പുറത്തേറ്റി നടത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് അക്രമികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
സംഭവത്തില്‍ എട്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. യുവാവിന്റെ വീട്ടുകാര്‍ പ്രതികാരം ചെയ്തേക്കുമെന്ന സൂചനയെത്തുടര്‍ന്ന് സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക