അഭിഭാഷകൻ വിജയ്‌ശങ്കർ രസ്‌തോഗിയും മറ്റ് മൂന്ന് പേരും നൽകിയ വ്യവഹാരത്തിലാണ് നടപടി. തർക്കഭൂമി എന്ന് പറയുന്ന സ്ഥലം റവന്യൂ രേഖകൾ പ്രകാരം മസ്‌ജിദാണ് സ്ഥിതി ചെയ്യുന്നതെന്ന് മസ്‌ജിദ് ഭരണസമിതിയുടെ വാദം കോടതി തള്ളി. മുഗൾ ചക്രവർത്തി ഔറംഗസേബ് 1669 ൽ ശിവക്ഷേത്രം തകർത്തുകൊണ്ട് മസ്‌ജിദ് നിർമിച്ചുവെന്നാണ് കേസിലെ വാദം. 12 ജ്യോതിർ ലിംഗങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം തിരികെ നൽകണമെന്നും കേസിൽ ആവശ്യപ്പെടുന്നു.