കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ മരിച്ചു. അക്രമാസക്തരായ ജനങ്ങളെ പിരിച്ചുവിടാനായി സുരക്ഷാ സേന പ്രയോഗിച്ച ടിയർ ഗ്യാസ് ഷെൽ തലയിൽകൊണ്ട് ഒരാളും മറ്റൊരാള്‍ പെല്ലറ്റ് ഷെൽ പ്രയോഗത്തിലുമാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നിരവധിപേർക്കു പരുക്കേറ്റിട്ടുണ്ട്.
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് കശ്മീരിൽ സംഘർഷം ഉടലെടുത്തത്. ഇതോടെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 78 ആയി. നിരോധനാജ്ഞ തുടരുന്ന ഇവിടെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിന് വിലക്കുള്ളതാണ്. ഇതുലംഘിച്ചവർക്കു നേരെയാണ് സേന ടിയർ ഗ്യാസ് പ്രയോഗിച്ചത്.