തകർത്തുവീശി നിവാർ, രണ്ട് മരണം, ചെന്നൈയിൽ കനത്ത മഴ തുടരുന്നു

വ്യാഴം, 26 നവം‌ബര്‍ 2020 (07:24 IST)
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് കരാതൊട്ടത് ഇന്നലെ അർധരത്രി 11.30 ഓടെ. കടലൂരിൽനിന്നും തെക്കികിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവാർ കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്ററായിരുന്നു കരതൊടുമ്പോൾ ചുഴലിക്കാറ്റിന്റെ വേഗം. നിലവിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റുവീശുന്നത്. വ്യാപക നാശനഷ്ടമാണ് കടലൂരിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. വില്ലുപുരത്ത് വീടുതകർന്ന് രണ്ടുപേർ മരിച്ചു. നിരവധി മരങ്ങൾ കടപുഴകി. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. പുതുച്ചേരിയിലും ചെന്നൈയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്.
 
അഞ്ചുമണിക്കുറിനുള്ളിൽ നിവാറിന്റെ തിവ്രാത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം. എന്നാൽ വടക്കൻ ചെന്നൈയിൽ ശക്തമായ മഴ തുടരും. ചെമ്പരപ്പാക്കം തടാകത്തിൽനിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചതിനാൽ ചെന്നൈ നഗരം പ്രളയഭീതിയിലാണ്. ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെന്നൈയിൽ പ്രധാന രോഡുകളെല്ലാം അടച്ചിരിയ്ക്കുകയാണ്. തമിഴ്നാട്ടിലെ 13 ജില്ലകളീൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍