പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ഇന്ത്യ കർശന താക്കീത് നൽകി. ഭീകരർക്ക് പാകിസ്താൻ സഹായം നൽകുന്നതിനെരെയാണ് താക്കീത് നൽകിയത്. രാജ്യസഭ ഇന്നു കശ്മീർ സ്ഥിതിഗതികൾ ചർച്ച ചെയ്യാനിരിക്കവെയാണ് ഇന്ത്യയുടെ ഈ നടപടി. അതിർത്തിക്കപ്പുറത്തു നിന്ന് ഇപ്പോഴും പാക്കിസ്ഥാൻ ഭീകരരെ അയയ്ക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കറാണു ബാസിതിനെ വിളിച്ചുവരുത്തി താക്കീതു നൽകിയത്. അറസ്റ്റ് ചെയ്ത ഭീകരനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കുറിപ്പും (ഡെയ്മാഷ്) ഇന്ത്യ കൈമാറി.