ശാരദ ചിട്ടി തട്ടിപ്പ്: നേട്ടമുണ്ടാക്കിയത് മമത ബാനര്‍ജി!

ചൊവ്വ, 25 നവം‌ബര്‍ 2014 (09:07 IST)
കോടികളുടെ തട്ടിപ്പ് നടന്ന ശാരദ ചിട്ടി തട്ടിപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വന്‍ നേട്ടമുണ്ടാക്കിയെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് എം പി കുനാല്‍ ഘോഷാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള ഘോഷ് തിങ്കളാഴ്ച സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് മമതയ്ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചത്. 
 
ചിട്ടി തട്ടിപ്പില്‍ ഏറ്റവും പങ്കുപറ്റിയത് മമതയാണെന്നും അവര്‍ ഭീരുവാണെന്നും ഘോഷ് പറഞ്ഞു. സ്വയരക്ഷയ്ക്ക് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്. തന്റെ മുന്നില്‍വച്ച് മമതയെ ചോദ്യം ചെയ്യണമെന്നും ഘോഷ് കോടതിക്കു പുറത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞു.
 
തട്ടിപ്പിനെക്കുറിച്ച് മമതയ്ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നെന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമയത്തും ഘോഷ് ആരോപിച്ചിരുന്നു. നവംബര്‍15ന് ഘോഷ് ജയിലിനുള്ളില്‍ ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തിരുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക