സെപ്റ്റംബര്‍ 27 (ശനി) ഉച്ചകഴിഞ്ഞു മൂന്ന് മുതല്‍ രാത്രി പത്ത് വരെയാണ് റാലിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ രാവിലെ 11 മുതല്‍ കരൂരില്‍ വലിയ ജനക്കൂട്ടം ഉണ്ടായി. മൂന്ന് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച പരിപാടിയിലേക്ക് വിജയ് എത്തിയത് രാത്രി 7.40 നാണ്. ഇത്രയും നേരം ആളുകള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ നില്‍ക്കേണ്ടിവന്നു. ഇത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്ന് തമിഴ്‌നാട് ഡിജിപി വെങ്കട് രാമന്‍ പറഞ്ഞു.
സംഭവസ്ഥലത്ത് അപകടം ഉണ്ടായെന്ന് അറിഞ്ഞിട്ടും വിജയ് പ്രസംഗം തുടരുകയായിരുന്നു. ഗുരുതര സ്ഥിതിവിശേഷമുണ്ടെന്ന് അറിഞ്ഞ ശേഷവും വിജയ് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇതിനിടെ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സിനെ നോക്കി തമാശരൂപേണ സംസാരിക്കുകയും ചെയ്തു. പിന്നീട് അപകടത്തിന്റെ തീവ്രത മനസിലാക്കിയപ്പോഴാണ് പ്രസംഗം നിര്‍ത്തി വിജയ് കരൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്.