അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 ജൂണ്‍ 2025 (16:35 IST)
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്.  തട്ടിപ്പ് നടത്തിയ ഗാസിയാബാദ് സ്വദേശി ആശിഷ് സിംങ് പിടിയിലായി. ക്ഷേത്രത്തിന്റെ പേരില്‍ ഇയാള്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിക്കുകയും സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് വിശ്വാസികളില്‍നിന്ന് പണം തട്ടുകയുമായിരുന്നു.
 
പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ് നടത്തി. രാമക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കും എന്ന് വാഗ്ദാനം ചെയ്താണ് വിശ്വാസികളെ കബളിപ്പിച്ചത്. അമേരിക്കയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നു. 
 
2023 ഡിസംബര്‍ 19 നും 2024 ജനുവരി 12നും ഇടയില്‍ ആറു ലക്ഷത്തിലധികം ഭക്തജനങ്ങളില്‍ നിന്ന് ഇയാള്‍ ഓര്‍ഡറുകള്‍ ശേഖരിച്ചു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ശ്രീരാമ ജന്മഭൂമി തീര്‍ത്ഥാടന ക്ഷേത്ര ട്രസ്റ്റ് അയോധ്യ സൈബര്‍ ക്രൈം യൂണിറ്റിന് പരാതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍