അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ജൂണ്‍ 2025 (18:39 IST)
അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 4900 കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിന്റെ 2.5 മടങ്ങിലധികം മൂല്യമാണ് ഇന്‍ഷുറന്‍സ് ക്ലൈം ലഭിക്കുന്നത്. 
 
വിമാനത്തിന്റെ ബാധ്യത ഏകദേശം 12.5 കോടി ഡോളറും യാത്രക്കാരുടെ ബാധ്യത, മൂന്നാംകക്ഷി ബാധ്യത, മറ്റു വ്യക്തിഗത ബാധ്യത ക്ലൈമുകള്‍ ഏകദേശം 35 കോടി ഡോളറുമായിരിക്കുമെന്നാണ് ജിഐസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ ആയ രാമസ്വാമി നാരായണന്‍ വ്യക്തമാക്കിയത്. അതേസമയം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെയാണ് ഇന്‍ഷുറന്‍സ് തുക കൂടി ലഭിക്കുക. 
 
230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് വിമാനം പറന്നത്. പിന്നാലെ വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 38 പേര്‍ മരണപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍