കഴിഞ്ഞദിവസം ജന്തര്‍ മന്ദിറിലെ സമരവേദിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്ര സിംഗിന്റെ കുടുംബാംഗങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. സംഭവത്തില്‍ അരവിന്ദ് കെജ്രിവാളാണ് ഉത്തരവാദിയെന്ന് കൊല്ലപ്പെട്ട ഗജേന്ദ്ര സിംഗിന്റെ സഹോദരന്‍ വിജേന്ദ്ര സിംഗ് പറഞ്ഞു. മനീഷ് സിസോദിയയാണ് ഗജേന്ദ്രയോട് ബുധനാഴ്ചയിലെ റാലിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും വിജേന്ദ്ര സിംഗ് പറഞ്ഞു.