നരേന്ദ്ര മോദി ‘ഏറ്റവും വിഡ്ഢിയായ പ്രധാനമന്ത്രി’- കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

ചൊവ്വ, 17 മെയ് 2016 (14:06 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് റഷീദ് ആൽവി നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ നരേന്ദ്ര മോദിയെ ‘ഏറ്റവും  വിഡ്ഢിയായ പ്രധാനമന്ത്രി’ എന്ന് റഷീദ് ആൽവി വിശേഷിപ്പിച്ചതാണ് ബി ജെ പി നേതാക്കളെ ചോടിപ്പിച്ചത്. സംഭവത്തില്‍ റഷീദ് ആൽവി മാപ്പ് പറയണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു.
 
ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ലോകത്തെ ഏറ്റവും വിഡ്ഢിയായ പ്രധാനമന്ത്രി’ എന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ കാണിക്കുന്നതിനെതിരെ നിങ്ങള്‍ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയോട് റഷീദ് ആൽവി ചോദിച്ചു. 
 
റഷീദ് ആൽവിയുടെ പ്രസ്താവനയ്ക്കെതിരെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ബഹളം വച്ചു. പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനിയും രംഗത്തെത്തിയതോടെ ചര്‍ച്ച കുറച്ച് സമയത്തേക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ‘രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിലുള്ള പദങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ക്കെതിരെ കോണ്‍ഗ്രസുകാര്‍ എത്തരത്തില്‍ പ്രതികരിക്കുമെന്ന് ഈ പ്രസ്താവന കാട്ടിത്തരുന്നതായി സ്മൃതി ഇറാനി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നു. എന്നാല്‍ അതിനെ എതിര്‍ത്ത് ഞങ്ങള്‍ രംഗത്തെത്തിയാല്‍ ബി ജെ പി നേതാക്കള്‍ സഹിഷ്ണുത ഇല്ലാത്തവരാണെന്ന് പറയും. ഇതില്‍ എവിടെയാണ് ന്യായമെന്നും സ്മൃതി ഇറാനി ചോദിച്ചു.
 
എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍‌വലിക്കാനോ മാപ്പ് പറയാനോ റഷീദ് ആൽവി ഇതുവരെ തയ്യാറായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക