സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം: അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ്

വ്യാഴം, 19 നവം‌ബര്‍ 2020 (10:11 IST)
കൊച്ചി: സ്വർണക്കടത്ത് കേസിൽ ജെയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിയ്കുന്ന ശബ്ദസന്ദേശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി ഋഷിരജ് സിങ്. അന്വേഷിച്ച് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിയ്ക്കാൻ ദക്ഷിണ മേഖല ഡിഐജിയ്ക്ക് ഋഷിരാജ് സിങ് നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ നിർബന്ധിയ്ക്കുന്നു എന്നാണ് സ്വപ്നയുടെ പേരിൽ ശബ്ദ സന്ദേശം പ്രചരിയ്ക്കുന്നത്. ഇത് ജയിലിൽനിന്നും സ്വപ്ന അയച്ചതാണോ എന്നാണ് പരിശോധിയ്ക്കുക
 
ഒരു വാർത്ത പോർട്ടലാണ് ശബ്ദരേഖ പുറത്തുവിട്ടത്. രേഖപ്പെടുത്തിയ മൊഴി വായിച്ചുനോക്കാൻ അനുവദിയ്ക്കുന്നില്ലെന്നും, മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം നൽകിയതായും സ്വപ്നയുടേത് എന്ന് പേരിൽ പ്രചരിയ്ക്കുന്ന ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 'മൊഴി രേഖപ്പെടുത്തിയ പേജുകൾ പെട്ടന്ന് മറിച്ചുനോക്കി ഒപ്പിടൻ പറയുകയാണ് ചെയ്യുന്നത്. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിയ്ക്കുവേണ്ടി വിലപേശൽ നടത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു. താൻ ഒരിയ്ക്കലും മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ ഇനിയും ജയിലിൽ വരുമെന്ന് പറഞ്ഞു' എന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍