കൂട്ടക്കൊല: യുവാവിന് വധശിക്ഷ വിധിച്ചു

വ്യാഴം, 18 ഡിസം‌ബര്‍ 2014 (17:42 IST)
ഇളയച്ഛന്‍റെ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്  കോടതി വധശിക്ഷ വിധിച്ചു. ഊട്ടി വനിതാ കോടതി ജഡ്ജി സര്‍വമംഗളയാണു വിധി പ്രസ്താവിച്ചത്.

ഗൂഡല്ലൂര്‍ താലൂക്കിലെ ശ്രീമധുര പഞ്ചായത്തിലെ കുങ്കുര്‍മൂല ദീപു എന്ന 23 കാരനാണുസ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കളെ വധിച്ചത്. 2012 ജനുവരി പത്തിനു  ദീപുവിന്‍റെ പിതാവ് വേണുഗോപാലിന്‍റെ സഹോദരന്‍ ബാലചന്ദ്രന്‍റെ ഭാര്യ രാധാമണി (37), മക്കളായ രമ്യ (15), വിഷ്ണു (13) എന്നിവരെ വീട്ടിനുള്ളില്‍ വച്ചു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക