നടിയുടെ ദൃശ്യങ്ങള്‍ ഈ പ്രമുഖന്റെ ഫോണിലേക്ക് പകര്‍ത്തി നല്‍കിയോ ?!

ചൊവ്വ, 28 ഫെബ്രുവരി 2017 (15:19 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്നു മറ്റു ഫോണുകളിലേക്കു പകര്‍ത്തിയതായി റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതാണ് അന്വേഷണസംഘത്തെ വലയ്‌ക്കുന്നത്.

ആക്രമണത്തിനിരയായ നടി അഭിനയിച്ച ഒരു സിനിമയില്‍ മുഖ്യവേഷം ചെയ്‌ത നടന്റെ സുഹൃത്തായ അഭിഭാഷകന് പ്രതികള്‍ ദൃശ്യം കൈമാറിയെന്നാണ്‌ പൊലീസിന് ലഭിച്ച വിവരം. അഭിഭാഷകന്റെ ഓഫീസില്‍ പരിശോധന നടത്താന്‍ നിയമ തടസങ്ങള്‍ ഉള്ളതാണ് പൊലീസിനെ വലയ്‌ക്കുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ വെണ്ണലയിലെ കാനയില്‍ ഉപേക്ഷിച്ചെന്ന് ആദ്യം പറഞ്ഞ സുനി പിന്നീട് മൊഴി മാറ്റി. ഗോശ്രീ പാലത്തില്‍നിന്നു കായലിലേക്ക്‌ ഫോണ്‍ എറിഞ്ഞുവെന്നാണ്‌ ഇപ്പോള്‍ പറയുന്നത്.

കേസില്‍ ആരോപണങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രമുഖനടനും സുനിയും ഒരുമിച്ച്‌ ഫെബ്രുവരി 10ന്‌ ബംഗളുരുവിലേക്ക്‌ വിമാന യാത്ര നടത്തിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സുനി സിനിമാ രംഗത്തുള്ള ചില നടന്മാരെയും ബ്ലാക്‍മെയിലിംഗിന് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക