രാജ്യത്തെ നടുക്കിയ അരുംകൊല കുറുപ്പുംപടി പൊലീസ് എസ്‌ഐ മുതല്‍ മുതല്‍ റേഞ്ച് ഐജി വരെയുള്ളവര്‍ അഞ്ച് ദിവസം നിയമ വിരുദ്ധമായി മൂടിവെച്ചുവെന്നായിരുന്നു പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ലഭിച്ച പരാതി. കൂടാതെ, ജിഷയുടെ മാതാവിന്റെ അനുവാദമില്ലാതെയാണ് മൃതദേഹം കത്തിച്ചതെന്നും, ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്നും കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി.