മുൻ ധനമന്ത്രി കെ എം മാണിയ്ക്കെതിരായ ബാർ കോഴ കേസിന്റെ റിപ്പോർട്ട് പുന:പരിശോധിക്കുന്നത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ഡി ജി പി ജേക്കബ് തോമസ് നിയമോപദേശം തേടി. ആർ നിശാന്തിനി, കെ എം ആന്റണി എന്നിവർക്കെതിരെയാണ് അന്വേഷണം. ബാർ കോഴ കേസ് അന്വേഷിച്ച എസ്പിമാർക്കെതിരെയും നീക്കമുണ്ട്.
കോഴ കേസിൽ മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി എസ്.പി സുകേശൻ രണ്ടാം തവണ സമർപ്പിച്ച റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. എന്നാൽ, തെളിവ് ശേഖരിക്കാതെ മാണിയെ കുറ്റമുക്തനാക്കി രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിജിലൻസ് ഡയറക്റുടെ നിഗമനം. തുടരന്വേഷണത്തിൽ കോടതി നിർദേശിച്ച എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണോ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്ന് പരിശോധിക്കുകയാണ് വിജിലൻസ് ചെയ്യുന്നത്.