മിമിക്രി താരത്തിനെ കാമുകി കൊന്ന് ചാക്കിലാക്കിയ സംഭവം: ക്വട്ടേഷന്‍ സംഘവും അറസ്‌റ്റില്‍

ബുധന്‍, 27 നവം‌ബര്‍ 2013 (09:47 IST)
റിയാലിറ്റിഷോ‍-മിമിക്രി താരമായ യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി വഴിയില്‍ തള്ളിയ സംഭവത്തില്‍ ഹോം നഴ്‌സിംഗ്‌ സ്‌ഥാപന ഉടമയായ നാല്‍പ്പത്തിരണ്ടുകാരി അടക്കം അഞ്ചു പ്രതികള്‍ അറസ്‌റ്റില്‍.

തൃക്കൊടിത്താനം കടമാംചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല (42), ശ്രീകല ക്വട്ടേഷന്‍ നല്‍കിയ മാമ്മൂട്‌ പെട്ടിത്താനം ഷിജോ സെബാസ്‌റ്റ്യന്‍ (28), മാമ്മൂട്‌ ദൈവംപടി ഗോപാലശേരിയില്‍ ശ്യാംകുമാര്‍ (31), ദൈവംപടി പത്തരിക്കുന്നേല്‍ രമേശന്‍(28), ഓട്ടോ ഡ്രൈവറായ മാമ്മൂട്‌ പാറത്തോട്ടില്‍ മനു (29) എന്നിവരെയാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

വാഴപ്പള്ളി മുണ്ടേട്ട്‌ പുതുപ്പറമ്പില്‍ ലെനീഷാണ്‌ (31) കൊല്ലപ്പെട്ടത്‌. സ്‌ത്രീയുമായി അടുപ്പം സ്‌ഥാപിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണു ലെനീഷിനെ കൊലപ്പെടുത്തിയതെന്നു മുഖ്യപ്രതി ശ്രീകല പോലീസില്‍ മൊഴിനല്‍കി.

കോട്ടയം നഗരത്തിലെ ചൂട്ടുവേലിയില്‍ നവീന്‍ ഹോം നഴ്‌സിംഗ്‌ എന്ന സ്‌ഥാപനം നടത്തുന്ന ശ്രീകല ഒമ്പതുവര്‍ഷമായി ലെനീഷുമായി അടുപ്പത്തിലായിരുന്നെന്നു പൊലീസ്‌ പറഞ്ഞു. തിരുവല്ല സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായി.
ഇതു ശ്രീകല അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്‌നം തുടങ്ങി.

മൂന്നു മാസം മുമ്പു ചങ്ങനാശേരി സ്വദേശിക്കു ക്വട്ടേഷന്‍ നല്‍കി ലെനീഷിന്റെ കൈ അടിച്ചൊടിച്ചു. പരാതി ഇല്ലാതിരുന്നതിനാല്‍ കേസായില്ല. ലെനീഷ്‌ പിന്നീടും ശ്രീകലയുമായി അടുപ്പം പുലര്‍ത്തിയെങ്കിലും തിരുവല്ല സ്വദേശിനിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല.

ഇതറിഞ്ഞ ശ്രീകല ആസിഡൊഴിച്ച്‌ ലെനീഷിന്റെ മുഖം വികൃതമാക്കാന്‍ തീരുമാനിച്ചു. ലെനീഷ്‌ സീരിയല്‍-മിമിക്രി താരമായതിനാലാണു മുഖത്ത്‌ ആസിഡൊഴിച്ചു വികൃതമാക്കാന്‍ തീരുമാനിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയെതന്നും പോലീസ്‌ പറഞ്ഞു. ജില്ലാ പോലീസ്‌ മേധാവി എം പി ദിനേശിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്‌പി എസ്‌. സുരേഷ്‌കുമാര്‍, സി.ഐ. സാജു വര്‍ഗീസ്‌, എസ്‌ ഐ. ശ്രീജിത്ത്‌, പോലീസുകാരായ മനോജ്‌, വിനു, ഒ.എം. സുലൈമാന്‍, മുഹമ്മദ്‌ നൗഷാദ്‌, കെ.ജി. അഭിലാഷ്‌, മനോജ്‌, കെ. രാജേഷ്‌ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

പ്രണയം നഷ്ടമാകാതിരിക്കാന്‍ ചെയ്ത അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍- അടുത്ത പേജ്

PRO
ഏഴ് വര്‍ഷമായി ജെനീഷും ശ്രീകലയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്ത നാളില്‍ ജെനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇത് ഇഷ്ടപ്പെടാതിരുന്ന ശ്രീകല ജെനീഷിന്റെ കാലും കൈയ്യും തല്ലിയൊടിച്ച് മുഖംവിരൂപമാക്കാന്‍ ക്വട്ടേഷന്‍ നല്കുകയായിരുന്നു.

ഒന്‍പതു വര്‍ഷമായി തളര്‍ന്നു കിടക്കുകയാണ് ശ്രീകലയുടെ ഭര്‍ത്താവ്. ഹോം നഴ്സിംഗ് സ്ഥാപനം നടത്തുന്ന ഈ സ്ത്രീയുമായി ലെനീഷിന് അടുപ്പമുണ്ടായിരുന്നു.

ലെനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലപ്രാവശ്യം ശ്രീകല ലെനീഷിനോട് പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല.

താക്കീത് നല്‍കിയിട്ടും ബന്ധം തുടര്‍ന്നു- അടുത്ത പേജ്

PRO
ബന്ധം അവസാനിപ്പിക്കണമെന്ന് പലപ്രാവശ്യം ശ്രീകല ലെനീഷിനോട് പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് കൈയ്യും കാലും തല്ലയൊടിക്കുവാന്‍ ക്വട്ടേഷന്‍ നല്കി.

കൈ ഒടിക്കുകയും ചെയ്തു. സുഖം പ്രാപിച്ചിറങ്ങിയ ലെനീഷ് വീണ്ടും ആ സ്ത്രീയോട് അടുപ്പത്തിലായി. ഇതേത്തുടര്‍ന്നാണ് കൈയ്യും കാലും തല്ലിയൊടിച്ചശേഷം മുഖം വിരൂപമാക്കുവാന്‍ ശ്രീകല 25,000 രൂപക്ക് ക്വട്ടേഷന്‍ നല്കിയത്.

ലെനീഷിനെ വിളിച്ച ശ്രീകല അനുനയത്തില്‍ കോട്ടയത്തേക്ക് വിളിച്ചു. ഇരുവരും ഒരേ ബസിലാണ് കോട്ടയത്ത് എത്തിയത്. എസ് എച്ച് മൗണ്ടിലെ ശ്രീകലയുടെ ഹോം നഴ്സിംഗ് സ്ഥാപനത്തിലെത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അവിടെ കാത്തുനിന്നിരുന്നു.

ആസിഡ് വായില്‍ ഒഴിച്ചു കൊടുത്തു- അടുത്ത പേജ്

PRO
ഇവര്‍ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ പുറത്തുകാത്തുനിന്ന സംഘം അകത്തു കയറി. അവര്‍ ലെനീഷിന് ബന്ധിച്ചു. തുടര്‍ന്ന് അവിടെ സൂക്ഷിച്ചുവച്ചിരുന്ന ആസിഡ് എടുത്തുകൊണ്ടുവന്ന് ശ്രീകല മുഖത്ത് ഒഴിച്ചു.

ആസിഡ് മുഖത്ത് കാര്യമായി വീണില്ല. മറ്റൊരാള്‍ ആസിഡ് വായില്‍ഒഴിച്ചുകൊടുത്തു. തല ഭിത്തിയില്‍ ഇടിച്ചതോടെ ലെനീഷിന് ബോധം നഷ്ടപ്പെട്ടു. അധികം താമസിയാതെ മരിക്കുകയായിരുന്നു.

ഒരാള്‍ അടുത്തുള്ള കടയില്‍ നിന്ന് വലിയൊരു ചാക്ക് വാങ്ങിക്കൊണ്ടുവന്നു. തുടര്‍ന്ന് സംഘം ഓട്ടോയില്‍ കയറ്റി പാമ്പാടിയില്‍ കൊണ്ടുവന്ന് തള്ളിയശേഷം തിരിച്ചുപോവുകയായിരുന്നു.

തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അന്നനാളത്തിലും ആമാശയത്തിലും ശ്വാസകോശത്തിലും ആസിഡിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഘാംഗങ്ങളെ തേടി പൊലീസ് പലയിടങ്ങളിലും അന്വേഷണം നടത്തുകയാണ്.

വെബ്ദുനിയ വായിക്കുക