കാവ്യയുടെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചിരുന്നു?; കാവ്യ കുടുങ്ങിയതു തന്നെ !

ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (13:50 IST)
കൊച്സിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് ഒരു വിധത്തിലും ജാമ്യം കിട്ടാന്‍ അനുവദിക്കില്ലെന്ന് ഉറച്ചാണ് പൊലീസിന്റേയും പ്രോസിക്യൂഷന്റേയും നീക്കം. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രധാന ആക്ഷേപം. 
 
അതേസമയം ഗൗരവമായ മറ്റൊരു ആക്ഷേപം കൂടി  ഉയര്‍ന്നിട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവറെ സംബന്ധിച്ചായിരുന്നു അത്. കാവ്യ മാധവന്റെ ഡ്രൈവര്‍ പല സാക്ഷികളേയും ഫോണില്‍ വിളിച്ചു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇത് എന്നും പറയുന്നു.
 
41 തവണ കാവ്യയുടെ ഡ്രൈവര്‍ പല സാക്ഷികളേയും ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കാവ്യയുടെ ഡ്രൈവറുടെ പേരും സുനി എന്ന് തന്നെയാണ്. സാക്ഷിയെ സ്വാധീനിച്ച വിഷയത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍