നിറം മാറുന്ന ശിവലിംഗങ്ങള്‍!

FILEWD
ശിവലിംഗങ്ങള്‍ നിറം മാറ്റുന്നു. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലേ? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. ഒട്ടേറെ അത്‌ഭുത പ്രതിഭാസങ്ങള്‍ക്കും അതിനു പിന്നിലെ കാരണങ്ങള്‍ക്കും ഇന്ത്യ മുമ്പും സാക്‍ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സാധാരണ കഥകളില്‍ നിന്ന് അല്പം വ്യത്യസ്തമാണ്.

ശിവലിംഗങ്ങള്‍ നിറം മാറുന്ന സംഭവം യു പിയിലാണ് നടന്നത്. ലക്‍നൌവിലെ പല ശിവലിംഗങ്ങളും ഇതേ പ്രതിഭാസത്തിനിരയായി. കുറെ വര്‍ഷങ്ങള്‍ക്ക് ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഗണേശ വിഗ്രഹങ്ങള്‍ പാല്‍ കുടിച്ച സംഭവത്തിനു സമാനമായ പ്രതിഭാസമാണിത്.

ലക്‍നൌവിലെ ചരോദം ക്ഷേത്രത്തിലാണ് ശിവലിംഗം നിറം മാറുന്ന പ്രക്രിയ ആദ്യം സംഭവിച്ചത്. നൂറ്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ പൂജയുമായി കഴിയുമ്പോള്‍ ഉച്ചയ്‌ക്ക് 12 മണി സമയത്ത് ക്ഷേത്രത്തിലെ കറുത്ത ശിവലിംഗം വെളുത്ത നിറത്തിലേക്കു മാറി! ഇത്തരമൊരു പ്രതിഭാസം വിശ്വാസികള്‍ക്ക് അത്ഭുതകരമായ അനുഭവമായിരുന്നു. ചോധം ക്ഷേത്രം സ്ഥിതി ചെയ്യുന്ന അതുല്‍ അഗരാവലിലെ ഒട്ടേറെ ആള്‍ക്കാരാണ് നിറം മാറിയ ശിവലിംഗം കാ‍ണാനായി അന്ന് തടിച്ചുകൂടിയത്.

പുരാതന ലക്‍നൌവില്‍ പെടുന്ന ഈ സ്ഥലം ‘ചോട്ടാ കാന്‍ഷി’ എന്ന പേരിലാ‍ണ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍ ചരോധം ക്ഷേത്രവും ‘ബഡി കാളിജി’യുമാണ്. രാമേശ്വരം, ബദരീനാഥ്, കേദാരനാഥ്, ദ്വാരികാദീഷ്, ജഗനാഥ് എന്നീ ക്ഷേത്രങ്ങളിലെ ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ ശിവപൂജയും ചരോധം ക്ഷേത്രത്തില്‍ നടത്താനാകും. നിങ്ങള്‍ക്ക് സ്വര്‍ഗ്ഗവും നരകവും ഇവിടെ കാണാനാകും. പുരാവസ്തു വിഭാഗത്തില്‍ ഇവിടുത്തെ പ്രതിഷ്ഠ റജിസ്റ്റര്‍ ചെയ്‌‌തിട്ടുണ്ടെന്നും ഇതു തികച്ചും അത്‌ഭുതകരമായ ഒന്നാണെന്നും സിദ്ധാപീഠത്തിലെ പൂജാരി സിയാറാം ആവസ്തി പറയുന്നു.

പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രത്തോടു സമമാണ് ചരോധം ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ശിവലിംഗത്തിനു സമീപത്തായി രാം സേതുവിന്‍റെ ഒരു മാതൃകയും രാവണന്‍റെ കൊട്ടാരത്തിന്‍റെ മാതൃകയും ഉണ്ട്. പക്ഷെ യഥാര്‍ത്ഥ രാമേശ്വരം ക്ഷേത്രത്തില്‍ പോലും നടക്കാത്ത അത്‌ഭുതം ഇവിടുത്തെ ശിവലിംഗത്തില്‍ നടന്നതാണ് വിസ്മയിപ്പിക്കുന്നത്.
FILEWD


രാമനും രാമസേതുവിനും എതിരെ പുരാവസ്തുവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടുകളും ബന്ധപ്പെട്ട സംസ്ഥാനത്തെ മുഖ്യ മന്ത്രിയുടെ പരാമര്‍ശവും ആണ് ഈ അത്ഭുത പ്രതിഭാസത്തിന് കാരണമെന്ന് സിയാറാം ആവസ്തി വിലയിരുത്തുന്നു.

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

FILEWD
മറ്റ് ഭാഗങ്ങളിലെ ശിവക്ഷേത്രങ്ങളിലും നിറം മാറ്റമെന്ന അത്ഭുതം ആവര്‍ത്തിച്ചു. ലക്‍നൌവിലെ റാണി കുത്രാ ഭാഗത്തെ സന്തോഷിമാ‍താ ക്ഷേത്രത്തിലെ ശിവലിംഗവും നിറം മാറി. ഈ പുരാതന ക്ഷേത്രത്തിലെ വെളുത്ത ശിവലിംഗം ചുവപ്പു നിറമായതാണ് വിശ്വാസികളെ അമ്പരപ്പിലാക്കിയത്. ക്ഷേത്രത്തിലെ നന്ദിയുടെ പ്രതിഷ്ഠയും നിറം മാറിയ കൂട്ടത്തിലുണ്ടായിരുന്നു. ശിവലിംഗത്തിന്‍റെ കണ്ണുകള്‍ക്കും തിളക്കം കൂടിയത്രേ.

20 വര്‍ഷമായി പൂജിക്കാന്‍ തുടങ്ങിയിട്ട് ഇത്തരത്തില്‍ ഒരു പ്രതിഭാസത്തിനു സാക്ഷിയാകുന്നത് ജീവിതത്തില്‍ ആദ്യമാണെന്ന് ക്ഷേത്രത്തിലെ പൂജാരി ശേഖര്‍ തിവാരി പറയുന്നു. ഈ പ്രതിഭാസത്തിലൂടെ ഭഗവാന്‍ തന്‍റെ ചൈതന്യം ബോധ്യപ്പെടുത്തുന്നതാണ്. ഏതൊരു വിശ്വാസിയാണോ ഭഗവാനെ വിശ്വസിക്കാത്തത് അത്തരം സാഹചര്യത്തില്‍ ഭഗവാന്‍ അത്‌ഭുതം കാട്ടും. സ്വന്തം വിശ്വാസത്തിന്‍റെ അടിസ്ഥാനം ശേഖര്‍ തിവാരി ഞങ്ങള്‍ക്കു മുമ്പില്‍ നിരത്തി.

ഇവിടുത്തെ ശിവലിംഗം ഇപ്പോള്‍ പഴയ നിറത്തിലേക്ക് തന്നെ മാറിയിരിക്കുകയാണ്. ഈ ശിവലിംഗം ഇപ്പോള്‍ കാണാനാകുന്നത് കറുപ്പ് നിറത്തില്‍ തന്നെയാണ്. റാണി കത്ര ചൌക്കില്‍ താമസിക്കുന്ന മധുബാല, യോഗിത് സിംഗ്, വന്ദന പാണ്ഡേ, ബ്രിജീഷ് പാണ്ഡേ, അജിത് കുമാര്‍ ശര്‍മ്മ, മനോജ് മിശ്ര, ഇവരെല്ലാം ഭഗവാന്‍റെ അത്ഭുത പ്രവര്‍ത്തിയായി നിറം മാ‍റലിനെ വിലയിരുത്തുന്നു

എന്തായാലും സംഭവത്തിനു ശേഷം ഈ ക്ഷേത്രത്തിലേക്കും ഭക്തരുടെ പ്രവാഹമാണ്. ചാര്‍ ബാഗ്, ഗൌരിഗാവ്, സരോജിനി നഗര്‍ എന്നീ ക്ഷേത്രങ്ങളിലും ഇതേ പ്രതിഭാസം തന്നെ ഒട്ടനേകം ഭക്തര്‍ക്ക് ദര്‍ശിക്കാനായി.

എന്നാല്‍ പുരാവസ്തു വകുപ്പിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ പി കെ സിംഗ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാകാതെ ഒഴിഞ്ഞു മാറുകയാണ്. ചില ശാസ്ത്രീയ കാരണങ്ങളുടെ വെളിച്ചത്തില്‍ ഇതേ പ്രതിഭാസം സംഭവിക്കാമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രതിമകളില്‍ പോലും നിറം മാറ്റമെന്ന പ്രതിഭാസം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതിന് പുരാവസ്തു ശാസ്ത്രവുമായി ബന്ധമൊന്നുമില്ല എന്നാണ് ഇദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്.
FILEWD


ഐ ആര്‍ ടി സിയുടെ മുന്‍ തലവനും ബയോടെക്ക് പാര്‍ക്കിന്‍റെ ചീഫ് ഓഫീസറുമായ ഡോക്ടര്‍ പി കെ സേത്തുവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്.