അശ്വത്ഥാമാവ് മരിച്ചിട്ടില്ല?

FILEFILE
മധ്യപ്രദേശിലെ ഖണ്ഡ്വക്ക് അടുത്തുള്ള അസീര്ഗാഹിലെ കോട്ട... നിഗൂഢതകളുടെയും അന്ധവിശ്വാസങ്ങളുടെയും കൊത്തളം ... ഈ കോട്ടയ്ക്കുള്ളിലുള്ള ശിവക്ഷേത്രത്തില‘മഹാഭാരത പുരാണത്തിലെ’ അശ്വത്ഥാമാവ് ആരാധന നടത്തിയിരുന്നതായി പറയപ്പെടുന്നു.ഇവിടെ ചിരംജീവിയായ അശ്വഥാമാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് വിശ്വാസം

ഈ വിശ്വാസത്തെ കുറിച്ച് കേട്ടപ്പോള്അതിന്റെ സത്യാവസ്ഥ മനസിലാക്കാന്തന്നെ ഞങ്ങള്തീരുമാനിച്ചു. ബര്ഹംപൂരില്ന്നിന്ന് 20 കിലോമീറ്റര്അകലെയാണ് അസീര്ഗാഹ് കോട്ട. കോട്ടയ്ക്ക് സമീപത്തുള്ള ആള്ക്കാരില്നിന്ന് ഞങ്ങള്ആദ്യം വിവരങ്ങള്ചോദിച്ചറിഞ്ഞു.

പലര്ക്കും പല കഥകളാണ് ഈ കോട്ടയെ കുറിച്ച് പറയാനുണ്ടായിരുന്നത്. കോട്ടയില്പല തവണ അശ്വത്ഥാമാവിനെ നേരിട്ട് കണ്ടിട്ടുള്ളതായി മുത്തശ്ശി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഒരാള്സാക്ഷ്യപ്പെടുത്തി.

കോട്ടക്കുള്ളിലുള്ള കുളത്തില്ചൂണ്ടയിടാന്ചെന്ന തന്നെ കുളത്തില്ആരോ തള്ളിയിട്ടെന്നും, അത് അശ്വത്ഥാമാവ് തന്നെയായിരുന്നുവെന്നുമാണ് മറ്റൊരാള്ക്ക് പറയാനുണ്ടായിരുന്നത്.

ആരും അങ്ങോട്ട് കടക്കുന്നത് അശ്വത്ഥാമാവിന് ഇഷ്ടമല്ലത്രേ. “അശ്വത്ഥാമാവിനെ കാണുന്ന ആരുടെയും മാനസികനില തകരാറിലാവും” എന്നാണ് വേറൊരാള്പറഞ്ഞത്. ഇത്തരം വിശ്വാസങ്ങള്കേട്ട ശേഷമാണ് ഞങ്ങള്ആ കോട്ടയിലേയ്ക്ക് പോയത

ശിലായുഗത്തിന്റെ സ്മാരകമാണെന്നേ തോന്നൂ കോട്ട ഇന്ന് കണ്ടാല്. വൈകുന്നേരം ആറുമണി കഴിഞ്ഞാല്ഭീകരമായ അന്തരീക്ഷമാവും കോട്ട മുഴുവന്. കോട്ടയില്ഞങ്ങള്പ്രവേശിക്കുമ്പോള്ചില ഗ്രാമീണരും ഞങ്ങളെ അനുഗമിച്ചിരുന്നു.

ഫോട്ടോഗാലറികാണാന്ഇവിടെ ക്ലിക്ക് ചെയ്യുക.

FILEFILE
ശിലായുഗത്തിന്റെ സ്മാരകമാണെന്നേ തോന്നൂ കോട്ട ഇന്ന് കണ്ടാല്. വൈകുന്നേരം ആറുമണി കഴിഞ്ഞാല്ഭീകരമായ അന്തരീക്ഷമാവും കോട്ട മുഴുവന്. കോട്ടയില്ഞങ്ങള്പ്രവേശിക്കുമ്പോള്ചില ഗ്രാമീണരും ഞങ്ങളെ അനുഗമിച്ചിരുന്നു.

ഗ്രാമത്തലവന്ഹരുണ്ബേഘ്, ഗൈഡ് മുകേഷ് ഗഹഡ്വാളഎന്നിവരും ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നു. സമയം വൈകുന്നേരം ആറ് മണി. അരമണിക്കൂര്കൂടി കഴിഞ്ഞപ്പോള്ഞങ്ങള്കോട്ടയുടെ പ്രധാന വാതില്തുറന്നു.

കോട്ടയുടെ അകത്തു കടക്കുമ്പോള്ഞങ്ങള്ക്ക് കാണാന്കഴിഞ്ഞത് ഒരു ശവപ്പറമ്പാണ്. വളരെ പഴക്കം ചെന്ന ഒരു ശവകുടീരവും അവിടെയുണ്ടായിരുന്നു. അതിന് ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ടെന്ന് മുകേഷ് സൂചിപ്പിച്ചു.

കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്യാത്ര തുടര്ന്നു. രണ്ടു ബ്ലോക്കുകളായി വിഭജിച്ച ഒരു കുളമായിരുന്നു പിന്നെ. ശിവക്ഷേത്രത്തില്പോകുന്നതിനു മുമ്പ് അശ്വത്ഥാമാവ് കുളിക്കുന്നത് ഈ കുളത്തിലായിരുന്നും, അതല്ല, ‘ഉത്വാവി പു’യിലായിരുന്നെന്നും രണ്ട് വിശ്വാസങ്ങളുണ്ട്.

മഴവെള്ളം കൊണ്ടു നിറഞ്ഞ് കുളം വൃത്തിഹീനമായി പച്ച നിറത്തിലയിട്ടുണ്ടായിരുന്നു. ബുര്ഹാന്പൂരിലെ തിളച്ച ചൂടിലും ഈ കുളം വറ്റാറില്ലെന്ന് കേട്ടപ്പോള്ഞങ്ങള്ശരിക്കും അത്ഭുതപ്പെട്ടുപോയി.

കുറച്ച് കൂടി നടന്നപ്പോള്ഇരുമ്പില്തീര്ത്ത രണ്ട് ദേവതമാരെ ഞങ്ങള്കണ്ടു. അതൊരു “ഫാന്സിഘര്” (കുറ്റവാളികളെ തൂക്കിക്കൊല്ലാന്ഉപയോഗിക്കുന്ന സ്ഥലം) ആണെന്ന് ഗൈഡ് ഓര്മ്മിപ്പിച്ചു.

FILEFILE
കുറ്റവാളികള്മരിച്ചാല്പോലും അവരുടെ ശരീരം ഇവിടെ തൂക്കാറുണ്ടത്രേ. പിന്നെ കോട്ടക്കടുത്തുള്ള താഴ്വരയിലേക്ക് കുറ്റവാളിയുടെ അസ്ഥിപഞ്ചരം വലിച്ചെറിയും.

മിനിറ്റുകള്ക്കുള്ളില്ഞങ്ങള്ആ സ്ഥലം വിട്ടു. കുറച്ച് കഴിഞ്ഞപ്പോള്താഴ്വരകളാല്ചുറ്റപ്പെട്ട ഗുപ്തേശ്വര്മഹാദേവന്റെ ഒരു ക്ഷേത്രം ഞങ്ങള്കണ്ടു.

ഈ താഴ്വരകളില്ക്ഷേത്രത്തിലൂടെ ‘ഖാണ്ഡവവ’ത്തിലേക്ക് (ഖാണ്ഡവ ജില്ല) കടക്കാവുന്ന ഒരു രഹസ്യപാതയുണ്ടെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള പടികളിലൂടെ ഞങ്ങള്ആ ക്ഷേത്രത്തില്പ്രവേശിച്ചു. ഒരു ചെറിയ പിശകുപോലും മരണത്തിലേയ്ക്ക് തള്ളിയിടാവുന്ന തരത്തിലായിരുന്നു ആ പടിയിറക്കം..

ക്ഷേത്രത്തില്പ്രവേശിച്ചു കഴിഞ്ഞപ്പോള്, ദൈനംദിന ആരാധന കര്മ്മങ്ങള്നടത്തുന്ന ഒരാളെ ഞങ്ങള്കണ്ടു. ശിവലിംഗത്തില‘ഗുലാല്’ (ചുവന്ന നിറം), “ശ്രീഫല്” (തേങ്ങ) എന്നിവയും ഉണ്ടായിരുന്നു.

രാത്രി മുഴുവന്ആ ക്ഷേത്രത്തില്തന്നെ കഴിച്ചുകൂട്ടാന്ഞങ്ങള്തീരുമാനിച്ചു. അര്ദ്ധ രാത്രിയായപ്പോള്, എത്രയും പെട്ടെന്ന് ആ സ്ഥലം വിട്ടുപോകാന്മുകേഷ് ഞങ്ങളോട് ആവശ്യപ്പെട്ടെങ്കിലും, ഞങ്ങളുടെ നിര്ബന്ധത്തിനു വഴങ്ങി അദ്ദേഹം ഞങ്ങളോടോടൊപ്പം കഴിഞ്ഞു.

രണ്ട് മണിയായപ്പോള്‍താപനില വളരെ വേഗം താഴാന്‍തുടങ്ങി. ആത്മാക്കള്‍ഉള്ള സ്ഥലത്തെ താപനില അതിവേഗം താഴുമെന്ന് ഏതോ പുസ്തകത്തില്‍വായിച്ചത് എനിക്ക് ഓര്‍മ്മ വന്നു. കൂടെയുള്ളവരില്‍ചിലര്‍ഭയക്കാന്‍തുടങ്ങി.

ഭയാനകമായ തരത്തില്‍സാഹചര്യം മാറിക്കൊണ്ടിരുന്നു. നാല് മണിക്ക് സൂര്യപ്രകാശം പരന്നു തുടങ്ങുന്നതു വരെ ഞങ്ങള്‍അവിടെ കഴിച്ചുകൂട്ടി.

കുളത്തിന്‍റെ സ്ഥിതി എന്താണെന്നറിയാന്‍പോകാമെന്ന് നിര്‍ദേശിച്ചത് ഹാരുണ്‍ആയിരുന്നു. ഞങ്ങള്‍കുളത്തിനോട് അടുത്തുകൊണ്ടിരുന്നു. കുളം മുഴുവന്‍ഞങ്ങള്‍പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ അവിടെ കണ്ടില്ല.

പിന്നെ ക്ഷേത്രത്തില്‍പ്രവേശിച്ച ഞങ്ങള്‍ശിവലിംഗത്തില്‍ഒരു റോസാപ്പൂ ഇരിക്കുന്നതു കണ്ട് ഞങ്ങള്‍അത്ഭുതപ്പെട്ടു. ആരാണ് അവിടെ പൂവ് കൊണ്ടുവച്ചതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല,

ആരുടെയെങ്കിലും കുസൃതിയാവുമോ അത്, അതോ അത് അശ്വത്ഥാമാവാകുമോ?

FILEFILE
കെട്ടുകഥയുടെ ഉല്ഭവം:

ബുര്ഹാന്പൂരസേവസദന് മഹാവിദ്യാലയയിലെ , പ്രൊഫറായ ഡോക്ടര്മുഹമ്മദ് ഷാഫി ഈ കെട്ടുകഥയുടെ ഉല്ഭവത്തെ കുറിച്ച് ഞങ്ങള്ക്ക് വിശദീകരിച്ച് തന്നു.

ബുര്ഹാന്പൂരിന്റെ ചരിത്രം മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മുന്പ്, ‘ഖാണ്ഡവവ’വുമായി ചേര്ന്ന് കിടന്ന സ്ഥലമാണ് ഇത്.

ഫരൂഖി രാജവംശത്തിലെ ചക്രവര്ത്തിമാര്1380ല്പണിതതാണ് ഈ കോട്ട. ആട്ടിടയനായ ‘ആഹീര’ എന്നയാളുടെ പേരാണ് ഈ കോട്ടക്ക് ഇപ്പോഴൂള്ളത് . അശ്വത്ഥാമാവിമായി ബന്ധപ്പെട്ടുള്ള ഈ വിശ്വാസം തന്റെ പൂര്വ്വീകരില്നിന്ന് കുട്ടിക്കാലം മുതല്താനും കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതെല്ലാം വ്യക്തിപരമായ വിശ്വാസങ്ങള്മാത്രമാണ്. എന്നാല്ഈ കോട്ടയില്നിരവധി തുരങ്കങ്ങള്ഉണ്ടെന്നെന്നുള്ളത് ഒരു വസ്തുത തന്നെ. ആ തുരങ്കങ്ങള്എവിടെ അവസാനിക്കുമെന്ന് ഇന്നും ആര്ക്കുമറിയില്ല.

ഫോട്ടോഗാലറി കാണാന്ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് സത്യമോ മിഥ്യയോ-സംവാദത്തില് പങ്കാളിയാവൂ