ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ വിരാട് കോലി ആർസിബിക്കായി 34 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 49 റൺസ് നേടി ടോപ് സ്‌കോററായി. രജത് പാട്ടിദർ (13 പന്തിൽ 27), ജിതേഷ് ശർമ (ഒൻപത് പന്തിൽ 23), ടിം ഡേവിഡ് (എട്ട് പന്തിൽ പുറത്താകാതെ 14), റൊമാരിയോ ഷെപ്പേർഡ് (എട്ട് പന്തിൽ പുറത്താകാതെ 14) എന്നിവരും ആർസിബിക്കായി തിളങ്ങി.
32 പന്തിൽ 40 റൺസ് നേടിയ മിച്ചൽ മാർഷ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. മുകുൽ ചൗധരി (28 പന്തിൽ 39), ആയുഷ് ബദോനി (24 പന്തിൽ 38) എന്നിവരും ലഖ്‌നൗവിനായി തിളങ്ങി. ബെംഗളൂരുവിനായി റാഷിക് സലാം ദാർ നാല് ഓവറിൽ 24 വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബുവനേശ്വർ കുമാറിനു മൂന്ന് വിക്കറ്റ്. ക്രുണാൽ പാണ്ഡ്യ രണ്ടും ജോഷ് ഹെയ്‌സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.