സാമാന്യം ഉയരമുള്ള, ചുരുണ്ട മുടിയും താടിയുമായി ഒരു യുവാവ് കൈയിൽ ടേപ്പ് റെക്കോർഡറുമായി ഖമനയിക്കു അരികിലേക്ക് വരികയായിരുന്നു. ഈ ടേപ്പ് റെക്കോർഡറിന്റെ പുറത്ത് ' ഇസ്ലാമിക് റിപ്പബ്ലിക്കിനുള്ള ഫുർഖാൻ ഗ്രൂപ്പിന്റെ സമ്മാനം' എന്ന് എഴുതിയിരുന്നു. ഇറാനിൽ അധികാരത്തിലുള്ള ഖമനയി ഭരണകൂടത്തെ എതിർക്കുന്ന സൈനിക ഗ്രൂപ്പായിരുന്നു ഫുർഖാൻ. ടേപ്പ് റെക്കോർഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് ഖമനയിയെ 'ഒറ്റകൈയൻ' ആക്കിയത്. ഏറെ മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ഖമനയി പിന്നീട് തിരിച്ചെത്തിയത്. ' എനിക്ക് കൈ വേണമെന്നില്ല, തലച്ചോറും നാവും പ്രവർത്തിച്ചാൽ മതി,' എന്നാണ് ഖമനയി അന്നത്തെ ആക്രമണത്തിനു ശേഷം പ്രതികരിച്ചത്.