രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം

കാലനേമിയുടെ പുറപ്പാട

മാരുതനന്ദനനൌഷധത്തിന്നങ്ങു
മാരുതവേഗേന പോയതറിഞ്ഞൊരു
ചാരവരന്മാര്‍ നിഴാചരാധീശനോ&
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാന്‍.
ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍
പാരം വിചാരം കലര്‍ന്നു മരുവിനാന്‍
ചിന്താവിവശനായ് മുഹൂര്‍ത്തമിരുന്നള&
വന്തര്‍ഗൃഹത്തിങ്കല്‍നിന്നു പുറപ്പെട്ടു
രാത്രിയിലാരും സഹായവും‌കൂടാതെ
രാത്രിഞ്ചരാധിപന്‍ കാലനേമിഗൃഹം
പ്രാപിച്ചളവതിവിസ്മയം‌പൂണ്ടവ&
നാപൂര്‍ണ്ണമോദം തൊഴുതു സന്ത്രസ്തനായ്
അര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചു ചോദിച്ചാ&
“നര്‍ക്കോദയം വരും‌മുമ്പേ ലഘുതരം
ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ&
മിങ്ങനെ മറ്റുള്ളകമ്പടികൂടാതെ?”
ദു:ഖനിപീഡിതനാകിയ രാവണ&
നക്കാലനേമിതന്നോടു ചൊല്ലീടിനാന്‍:
“ഇക്കാലവൈഭവമെന്തു ചൊല്ലാവതു-
മൊക്കെ നിന്നോടു ചൊല്‍‌വാനത്ര വന്നതും
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ
ശക്തിയേറ്റാശു വീണീടിനാന്‍ ഭൂതലേ.
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജന്‍
മന്നവന്മാരെയും വാനരന്മാരെയും
കൊന്നു രണാങ്കണം‌തന്നില്‍ വീഴ്ത്തീടിനാന്‍.
വെന്നിപ്പറയുമടിപ്പിച്ചിതാത്മജന്‍
ഇന്നു ജീവിപ്പിച്ചുകൊള്ളുവാന്‍ മാരുത&
നന്ദനനൌഷധത്തിനു പോയീടിനാന്‍.
ചെന്നു വിഘ്നം വരുത്തേണമതിന്നു നീ
നിന്നോടുപായവും ചൊല്ലാമതിന്നെടോ.
താപസനായ് ചെന്നു മാര്‍ഗ്ഗമദ്ധ്യേ പുക്കു
പാപവിനാശനമായുള്ള വാക്കുകള്‍
ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം
വല്ലകണക്കിലും നീ വരുത്തീടണം.


താമസവാക്കുകള്‍ കേട്ടനേരം കാല-
നേമിയും രാവണന്‍‌തന്നോടു ചൊല്ലിനാന്‍:
“സാമവേദജ്ഞ! സര്‍വ്വജ്ഞ! ലങ്കേശ്വര!
സാമമാമെന്നുടെ വാക്കുകള്‍ കേള്‍ക്കേണമേ!
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല&
മെന്നുള്ളിലേതും മടിയില്ല നിശ്ചയം.
മാരീചനെക്കണക്കേ മരിപ്പാന്‍ മന&
താരിലെനിക്കേതുമില്ലൊരു ചഞ്ചലം.
മക്കളും തമ്പിമാരും മരുമക്കളും
മക്കളുടെ നല്ല മക്കളും ഭൃത്യരും
ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു
ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?
എന്തു രാജ്യംകൊണ്ടു പിന്നെയൊരു ഫല&
മെന്തു ഫലം തവ ജാനകിയെക്കൊണ്ടും?
ഹന്ത ജഡാത്മകമായ ദേഹം‌കൊണ്ടു-&
മെന്തു ഫലം തവ ചിന്തിച്ചുകാണ്‍‌കെടോ.
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ
സോദരനായ്ക്കൊണ്ടു രാജ്യവും നല്‌കുക.
കാനനം‌തന്നില്‍ മുനിവേഷവും പൂണ്ടു
മാനസശുദ്ധിയോടും കൂടി നിത്യവും
പ്രത്യുഷസ്യുത്ഥായ ശുദ്ധതോയേ കുളി&
ച്ചത്യന്തഭക്തിയോടര്‍ക്കോദയം കണ്ടു
സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ&
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്&
സര്‍വ്വവിഷയസംഗങ്ങളും കൈവിട്ടു
സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടന്‍
ആത്മനി കണ്ടുകണ്ടതാനമാത്മനാ
സാത്മോദയം കൊണ്ടു സര്‍വ്വലോകങ്ങളും
സ്ഥാവരജംഗമജാതികളായുള്ള
ദേവതിര്യങ്‌മനുഷ്യാദിജന്തുക്കളും
ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം
ദേഹി സര്‍വ്വത്തിനുമാധാരമെന്നതും
ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു
താല്‍&പര്യമുള്‍ക്കൊന്റു കണ്ടതും കേട്ടതും
ഒക്കെ പ്രകൃതിയെന്നത്രെ ചൊല്ലപ്പെടും
സല്‍‌ഗുരുമായയെന്നും പറഞ്ഞീടുന്നു
ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ
സ്വര്‍ഗ്ഗസ്ഥിതവിനാശങ്ങള്‍ക്കു കാരണം.


ലോഹിത‌ശ്വേതകൃഷ്ണനാദിമയങ്ങളാം
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ
പുത്രഗണം കാമക്രോധാദികളെല്ലാം
പുത്രികളും തൃഷ്ണാഹിംസാദികളെടോ
തന്‍റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു
തന്‍റെ വശത്താക്കുമാത്മാവിനെയവള്‍.
കര്‍ത്ത്യത്വഭോക്തൃത്വമുഖ്യഗുണങ്ങളെ
നിത്യമാത്മാവാകുമീശ്വരന്‍‌തങ്കലേ
ആരോപണം‌ചെയ്തു തന്‍റെ വശത്താക്കി
നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.
ശുദ്ധനാത്മാപരനേകനവളോടു
യുക്തനായ് വന്നു പുറത്തു കാണുന്നിതു
തന്നുടെയാത്മാവിനെത്താന്‍‌ മറക്കുന്നി&
തന്വഹം മായാഗുണവിമോഹത്തിനാല്‍.
ബോധസ്വരൂപിയായൊരു ഗുരുവിനാല്‍.
ബോധിതനായാല്‍ നിവൃത്തേന്ദ്രിയനുമായ്
കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ
വേണുന്നതെല്ലാമവനു വന്നു തദാ.
ദൃഷ്ട്വാ പ്രകൃതി ഗുണങ്ങളോടാശു വേര്‍‌&
പെട്ടു ജീവന്മുക്തനായ് വരും ദേഹിയും
നീയുമേവം സദാത്മാനം വിചരിച്ചു
മായാഗുണങ്ങളില്‍ നിന്നു വിമുക്തനായ്
ആദ്യപ്രഭൃതി വിമുക്തനാത്മാവിതി
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്
ധ്യാനനിരതനായ് വാഴ്കെന്നാല്‍ വരു&
മാനന്ദമേതും വികല്‌പ്പമില്ലോര്‍ക്ക നീ.
ധ്യാനിപ്പതിന്നു സമര്‍ത്ഥനല്ലെങ്കിലോ
മാനസേ പാവന ഭക്തിപരവശേ
നിത്യം സഗുണനാം ദേവനെയാശ്രയി&
ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം
ഹൃല്‍‌പത്മകര്‍ണ്ണികാമദ്ധ്യേ സുവര്‍ണ്ണപീ‌
തോല്‌പലേ രത്നഗണാഞ്ചിത നിര്‍മ്മലേ
ശ്ലക്‍ഷണേ മൃദുതരേ സീതയാ സംസ്ഥിതം
ലക്ഷ്മണസേവിതം ബാണധനുര്‍ദ്ധരം.
വീരാസനസ്ഥം വിശാലവിലോചന-&
മൈരാവതിതുല്യപീതാംബരധരം
ഹാരകിരീടകേയുരാംഗദാംഗുലീ&
യോരുരത്നാഞ്ചിതകുണ്ഡലനൂപുര&
ചാരുകടകകടിസൂത്രകൌസ്തുഭ&
സാരസമാല്യേവനമാലികാധരം
ശ്രീവത്സവക്ഷസം രാമം രമാവരം
ശ്രീവസുദേവം മുകുന്ദം ജനാര്‍ദ്ദനം
സര്‍വ്വഹൃദിസ്ഥം സര്‍വ്വേശ്വരം പരം
സര്‍വ്വവന്ദ്യം ശരണാഗതവത്സലം.


ഭക്ത്യാപരബ്രഹ്മയുക്തനായ് ധ്യാനിക്കില്‍
മുക്തനായ് വന്നുകൂടും ഭവാന്‍ നിര്‍ണ്ണയം.
തച്ചരിത്രം കേട്ടുകൊള്‍കയും ചൊല്‍കയു&
മുച്ചരിച്ചും രാമരാമേതി സന്തതം
ഇങ്ങനെ കാലംകഴിച്ചുകൊള്ളുന്നാകി&
ലെങ്ങനെ ജനങ്ങള്‍ പിന്നെയുണ്ടാകുന്നു?
ജന്മജന്മാന്തരത്തിങ്കലുമുള്ളോരു
കല്മഷമൊക്കെ നശിച്ചുപോം നിശ്ചയം.
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ.
ദേവം പരിപൂര്‍ണ്ണമേകം സദാഹൃദി
ഭാവിതം ഭാവരൂപം പുരുഷം പരം.
നാമരൂപാദിഹീനം പുരാണം ശിവം.
രാമദേവം ഭജിച്ചിടു നീ സാന്തരം.”
രാക്ഷസേന്ദ്രന്‍ കാലനേമി പറഞ്ഞോരു
വാക്കുകള്‍ പീയൂഷതുല്യങ്ങള്‍ കേള്‍ക്കയാല്‍
ക്രോധതാമ്രാക്ഷനായ് വാളുമായ് തല്‍ഗളം
ചോദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാന്‍:
“നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങള്‍
പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ”
കാലനേമിക്ഷണദാചരനന്നേരം
മൂലമെല്ലാം വിചാരിച്ചു ചൊല്ലീടിനാന്‍:
“രാക്ഷസരാജ ദുഷ്ടാത്മന്‍! മതി മതി
രൂക്ഷസ്വഭാവമിതുകൊണ്ടു കിംഗ് ഫലം!
നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന&
തെന്നുടെ സല്‍‌ഗതിക്കെന്നു ധരിക്ക നീ.
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ-&
നാദ്യ സമുദ്ര്യുക്തനായേന്‍ മടിയാതെ”.
എന്നുപറഞ്ഞു ഹിമാദ്രിപാര്‍ശ്വേ ദ്രുതം
ചെന്നിരുന്നാന്‍ മുനിവേഷമായ് തല്‍ക്ഷണേ.
കാണായിതാശ്രമം മായാവിരചിതം
നാനാമുനിജനസേവിതമായതും.
ശിഷ്യജനപരിചാരകസംയുത-&
മുഷ്യാശ്രമം കണ്ടു വായുതനയനും
ചിന്തിച്ചുനിന്നാനവിടെയൊരാശ്രമ&
മെന്തുമൂലം പണ്ടു കണ്ടിട്ടുമില്ല ഞാന്‍.
മാര്‍ഗ്ഗ വിഭ്രംശം വരികയോ കേവല&
മോര്‍ക്കണമെന്മനോവിഭ്രമമല്ലല്ലേ?
നാനാപ്രകാരവും താപസനെക്കണ്ടു
പാനീയപാനവും ചെയ്തു ദാഹവും തീര്‍ത്തു
കാണാം മഹൌഷധം നില്‌ക്കുമത്യുന്നതം
ദ്രോണാചലം രഘുപുംഗവാനുഗ്രഹാല്‍.
ഇത്ഥം നിരൂപിച്ചൊരുയോജനായതം
വിസ്താരമാണ്ട മായാശ്രമമശ്രമം
രംഭാപനസഖര്‍ജ്ജുരകേരാമാദ്രി&
സമ്പൂര്‍ണ്ണമത്യച്‌ഛതോയവാപീയൂതം!

വെബ്ദുനിയ വായിക്കുക