കുഞ്ഞോമനയ്ക്ക് തൂക്കം കുറവോ...

WDWD
കുഞ്ഞ് ജനിക്കുമ്പോള്‍ കുറഞ്ഞത് രണ്ടര കിലോ തൂക്കം വേണം എന്നതാണ് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന കണക്ക്. കുഞ്ഞിന് തൂക്കക്കുറവുണ്ടായാല്‍ പ്രത്യേക പരിചരണം നല്‍കാനുള്ള സൌകര്യങ്ങള്‍ ഇന്ന് ആശുപത്രികളിലുണ്ട്. എന്നാലും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

37 ആഴ്ച വളര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുന്‍പ് പ്രസവിച്ചാല്‍ കുഞ്ഞിന് തൂക്കം കുറവുണ്ടാകാം. മാസം തികഞ്ഞു പ്രസവിച്ചാലും ചിലപ്പോള്‍ തൂക്കക്കുറവ് ഉണ്ടായേക്കാം. ഗര്‍ഭാവസ്ഥയില്‍ അമ്മയിലുണ്ടാകുന്ന രക്തശ്രാവം, ഗര്‍ഭപാത്രത്തിലെ അണുബാധ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയൊക്കെ കുട്ടിക്ക് തൂക്കക്കുറവുണ്ടാക്കാം.

തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. ഇത്തരം വൈകല്യങ്ങള്‍ സാധാരണ ഗതിയില്‍ ഒരു വയസ്സെങ്കിലും ആകുമ്പോഴേ ശ്രദ്ധയില്‍ പെടാറുള്ളൂ. അതുകൊണ്ട് രണ്ടര വയസ്സുവരെയും കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

യഥാകാലത്ത് കമന്നുവീഴുക, ഇരിക്കുക, എഴുനേല്‍ക്കുക, പിച്ചവക്കുക തുടങ്ങിയവയില്‍ കുട്ടി അമാന്തം കാട്ടിയാല്‍ പരിശോധനക്കു വിധേയമാക്കേണ്ടതുണ്ട്. ചിരിക്കുക, വിളിക്കുക, പാട്ടുപാടുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങളോട് കുട്ടി പ്രതികരിക്കുന്നില്ലെങ്കിലും ശ്രദ്ധിക്കണം.

ജലദോഷം, പനി, കൈലാലുകളില്‍ തണുപ്പ് അനുഭവപ്പെടുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാലും സൂക്ഷിക്കുക. ശരീരോഷ്മാവ് നിലനിര്‍ത്താന്‍ എപ്പോഴും കമ്പിളിത്തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കണം. കാലുകളില്‍ സോക്സും തലയില്‍ തൊപ്പിയും ധരിപ്പിക്കണം.

യഥാസമയത്ത് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കണം. പ്രസവസമയം മുതല്‍ കുട്ടിയെ പരിശോധിക്കുന്ന ശിശുരോഗവിദഗ്ധനെ ഇടയ്ക്കിടെ കാണിച്ച്, കുട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തണം.

വെബ്ദുനിയ വായിക്കുക