തുടക്കം മുതല്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു പി.എസ്.ജി. ആദ്യ പകുതിയിലാണ് മിയാമിയുടെ നാല് ഗോളുകളും പിറന്നത്. 63 ശതമാനവും ബോള്‍ കൈവശം വെച്ചത് പി.എസ്.ജി തന്നെ. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ജോവോ നേവസിലൂടെയാണ് പി.എസ്.ജിയുടെ ആദ്യഗോള്‍. നേവസിലൂടെ തന്നെ 39-ാം മിനിറ്റില്‍ വീണ്ടും മിയാമിക്ക് പ്രഹരമേറ്റു.