ഒരു വിവാഹം കൂടി കഴിക്കണമെന്ന് ബാല: അമൃതയായിരുന്നു ശരിയെന്ന് ആരാധകർ, എലിസബത്തിന് സംഭവിച്ചതെന്ത്?

നിഹാരിക കെ എസ്

തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (09:14 IST)
കൊച്ചി: വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതായി നടൻ ബാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വധു ആരാണെന്ന് ബാല പറഞ്ഞില്ല. വിവാഹം കഴിച്ച് കുട്ടിയുമായി ജീവിക്കുമെന്നും തന്റെ 250 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നുമായിരുന്നു ബാലയുടെ ആരോപണം. എന്നാൽ, മുൻപത്തേത് പോലെയല്ല കാര്യങ്ങൾ. ഇത്തവണ സോഷ്യൽ മീഡിയയും ആരാധകരും ബാലയ്‌ക്കെതിരാണ്.
 
വർഷങ്ങളായി മുൻഭാര്യ അമൃതയ്‌ക്കെതിരെ ആരോപണമുയർത്തി നടൻ ബാല രംഗത്തുണ്ട്. ആ കാലയളവിലൊന്നും അമൃത തന്റെ ഭാഗം തുറന്നുകാട്ടാനോ ബാലയ്‌ക്കെതിരെ സംസാരിക്കാനോ തയ്യാറായിരുന്നില്ല. കോടതിയുടെ പരിഗണനയിൽ ഒത്തുതീർപ്പാക്കിയ ഡിവോഴ്സ് വിഷയമായതിനാൽ തന്റെ നിലപാടിൽ അമൃത ഉറച്ചുനിന്നു. എന്നാൽ, ബാല വിടാൻ ഭാവമുണ്ടായിരുന്നില്ല. അമൃതയെ സ്ഥിരം അധിക്ഷേപിച്ച് കൊണ്ടിരുന്നു. വളർന്നുവരുന്ന ഒരു മകൾ തനിക്കുണ്ടെന്ന് ബോധ്യമില്ലാതെയായിരുന്നു ഈ അധിക്ഷേപമെന്ന് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടി. 
 
അടുത്തിടെ ആദ്യമായി ബാലയ്‌ക്കെതിരെ മകൾ രംഗത്ത് വന്നു. അമ്മയെ ഉപദ്രവിക്കുമായിരുന്നുവെന്നും, തനിക്ക് ഒരിക്കൽ പോലും ഒരു സമ്മാനം അയക്കുകയോ തന്നെ കാണണമെന്ന് അമ്മയെ വിളിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മകൾ പറഞ്ഞത്. ഇതോടെ, കരഞ്ഞുകൊണ്ട് വികാരഭരിതനായി ബാല വീണ്ടും വന്നു. ഈ കരച്ചിലിൽ സോഷ്യൽ മീഡിയ വീണു. തുടർന്ന് അമൃതയ്ക്കും മകൾക്കും നേരെ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. വിവാദം കെട്ടടങ്ങിയ സമയം, അമൃത ബാലയ്‌ക്കെതിരെ കേസ് നൽകി. വ്യക്തിഹത്യ ചെയ്തെന്നാരോപിച്ചായിരുന്നു കേസ്. പോലീസ് ബാലയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 
 
എന്നിട്ടും ബാലയുടെ ആരോപണങ്ങൾ അവസാനിച്ചില്ല. തന്നെ കുടുക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ വിവാഹ വെളിപ്പെടുത്തൽ. എന്നാൽ, ഇത്തവണ പഴയത് പോലെ ഒന്നും ഏറ്റില്ല. അമൃതയ്ക്ക് മുൻപ് ബാല ഒരു വിവാഹം കഴിച്ചിരുന്നു. അമൃതയ്ക്ക് ശേഷവും ബാല ഒരു വിവാഹം കഴിച്ചു. എലിസബത്ത്. നിലവിൽ എലിസബത്തിനെ കുറിച്ച് ഒരു വിവരവുമില്ല.
 
'നിങ്ങൾക്കും എലിസബത്തിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ പരസ്യമായി വ്യക്തമാക്കണം.. നിങ്ങളുടെ പ്രയാസകരമായ സമയങ്ങളിൽ അവൾ നിങ്ങളോടൊപ്പമുണ്ടായിരുന്നു, പക്ഷേ ഒരു ദിവസം സുഖം പ്രാപിച്ചതിന് ശേഷം അവൾ നിങ്ങളെ ഒരു വിശദീകരണവുമില്ലാതെ ഉപേക്ഷിച്ചു.. അത് പൊതുസമൂഹത്തിൽ വളരെ വലിയ തെറ്റിദ്ധാരണയാണ്. മര്യാദക്ക് അവൾക്ക് എന്ത് സംഭവിച്ചു.. അപ്പോൾ പൊതുജനം നിങ്ങളെ പിന്തുണയ്ക്കും അല്ലെങ്കിൽ ഇല്ല' എന്നാണ് ഒരാളുടെ കമന്റ്.
 
'വേദനിക്കുന്ന കോടീശ്വരൻ, ബാലയെ തമിഴ്‌നാടിന് കൊടുത്തിട്ട് ആ അരിക്കൊമ്പനെ ഇങ്ങോട്ട് തരാൻ പറ്റുമോ?, കുട്ടിയും ഭാര്യയും ഒരു പാക്കേജ് ആണോ ഉദ്ദേശിക്കുന്നത്. അമൃതയായിരുന്നു ശരി. നിങ്ങളുടെ പ്രാക്ക് കേട്ട് അമൃതയെ തെറിവിളിച്ചവർ ഇനിയെങ്കിലും സ്വന്തം തെറ്റുകൾ മനസിലാക്കണം', എന്നിങ്ങനെ പോകുന്നു കമന്റുകൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍