“ഈ മുഖം ഓര്‍മ്മ വേണം” - സുരേഷ്ഗോപിയുടെ മടങ്ങിവരവ് മറ്റ് താരങ്ങള്‍ക്ക് ഭീഷണി?

വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (15:51 IST)
PRO
വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി തിരിച്ചുവരികയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘സലാം കാശ്മീര്‍’ പ്രദര്‍ശനത്തിന് തയ്യാറായി. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന വലിയ പരാജയത്തിന് ശേഷം സിനിമാലോകത്തുനിന്ന് അവധിയെടുത്ത സുരേഷ്ഗോപി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മടങ്ങിവരവിന് തയ്യാറെടുക്കുന്നത്.

സലാം കാശ്മീര്‍ കഴിഞ്ഞാല്‍ ഷങ്കറിന്‍റെ ‘ഐ’ ആണ് വലിയ വിജയപ്രതീക്ഷ. വിക്രം നായകനാകുന്ന ആ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. ഇനി സിനിമയില്‍ സജീവമാകാനാണ് തീരുമാനമെന്ന് സുരേഷ്ഗോപി അറിയിച്ചു.

സിനിമാലോകത്ത് സജീവമല്ലെങ്കിലും ഇപ്പോഴും സൂപ്പര്‍താരം തന്നെയാണ് സുരേഷ്ഗോപി. അദ്ദേഹത്തിന്‍റെ ഒരു ആക്ഷന്‍ സിനിമ റിലീസാകുന്നു എന്നറിഞ്ഞാല്‍ ജനം തിയേറ്ററുകളിലേക്ക് ഇരമ്പിയെത്തും. മികച്ചനടനുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍ ഷാജി കൈലാസിന്‍റെയും രണ്‍ജി പണിക്കരുടെയും ജോഷിയുടെയുമൊക്കെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, ഏറ്റവും വലിയ ക്രൌഡ് പുള്ളറാണ് താനെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

സുരേഷ്ഗോപിയുടെ ഈ മടങ്ങിവരവ് മറ്റ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഭീഷണിയാകുമോ? പൊലീസ് വേഷങ്ങളില്‍ പ്രതിയോഗികളില്ലാതെ തിളങ്ങിയിരുന്ന മമ്മൂട്ടിക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് തുടര്‍ച്ചയായി പൊലീസ് വേഷങ്ങളില്‍ സുരേഷ്ഗോപി തിളങ്ങിയത്. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച ട്വന്‍റി20 എന്ന സിനിമയില്‍ ഏറ്റവും ഗംഭീരമായത് സുരേഷ്ഗോപിയാണ്. മണിച്ചിത്രത്താഴില്‍ മോഹന്‍ലാലിനു തുല്യമായ പ്രകടനമാണ് സുരേഷ്ഗോപി കാഴ്ചവച്ചത്. ‘ഇന്നലെ’ എന്ന ചിത്രത്തില്‍ നായകനായ ജയറാമിനെ ക്ലൈമാക്സില്‍ മാത്രം വന്ന സുരേഷ്ഗോപി നിഷ്പ്രഭനാക്കി.

1989 മുതല്‍ 1994 വരെയുള്ള കാലമാണ് സുരേഷ്ഗോപി എന്ന പുതിയ സൂപ്പര്‍സ്റ്റാറിന്‍റെ ഉദയകാലം. വ്യത്യസ്തവും ആവേശം ജനിപ്പിക്കുന്നതും വെല്ലുവിളിയുയര്‍ത്തുന്നതുമായ കഥാപാത്രങ്ങളെ സുരേഷ് ഗോപിക്ക് ആ കാലയളവില്‍ ലഭിച്ചു. ഷാജി കൈലാസ് എന്ന സംവിധായകന്‍റെ വരവും സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

സുരേഷ്ഗോപി അവിസ്മരണീയമാക്കിയ ചില കഥാപാത്രങ്ങളെ വീണ്ടും ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് ഈ സാഹചര്യത്തില്‍ കൌതുകമുള്ള കാര്യമാണ്.

അടുത്ത പേജില്‍ - പ്രൈവറ്റ് ഡിറ്റക്ടീവിന്‍റെ വരവ്

ന്യൂസ്

PRO
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ന്യൂസ്. പ്രൈവറ്റ് ഡിറ്റക്ടീവായ റിഷി മേനോന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1989ലായിരുന്നു ഈ സിനിമ പുറത്തുവന്നത്. ന്യൂസിലെ സുരേഷ്ഗോപിയുടെ ശരീരഭാഷ ഷാജി കൈലാസിനെ ആകര്‍ഷിച്ചു. സ്റ്റൈലന്‍ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ഇയാളാണ് ഏറ്റവും അനുയോജ്യന്‍ എന്ന് ഷാജി തിരിച്ചറിയുകയായിരുന്നു.

അടുത്ത പേജില്‍ - വിസ്മരിക്കപ്പെട്ട വേദനയില്‍

ഇന്നലെ

PRO
പത്മരാജന്‍റെ ഏറ്റവും മനോഹരമായ സിനിമകളില്‍ ഒന്നായിരുന്നു ‘ഇന്നലെ’. അതിനെ ഏറ്റവും മനോഹരമാക്കിയതാകട്ടെ അസാധാരണമായ ക്ലൈമാക്സും. ഈ സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ച ഡോ. നരേന്ദ്രന്‍ എന്ന കഥാപാത്രം വളരെ കുറച്ചു സീനുകളിലേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ശരത് എന്ന ചെറുപ്പക്കാരന്‍ കൂടെ നിര്‍ത്തിയിരിക്കുന്ന യുവതി തന്‍റെ ഭാര്യയായിരുന്നവളാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് നിഷേധിച്ചുകൊണ്ടുള്ള ക്ലൈമാക്സിലെ ഡോ. നരേന്ദ്രന്‍റെ ഭാവപ്രകടനമാണ് ഇന്നലെയെ ഒരിക്കലും മറക്കാനാവാത്ത സിനിമയാക്കി മാറ്റിയത്. തന്നിലെ ശക്തനായ അഭിനേതാവിനെ സുരേഷ് ഗോപി ബോധ്യപ്പെടുത്തിക്കൊടുത്ത സിനിമയായിരുന്നു ഇന്നലെ.

അടുത്ത പേജില്‍ - അസൂയാലുവായ അഭ്യാസി

ഒരു വടക്കന്‍ വീരഗാഥ

PRO
വടക്കന്‍‌പാട്ടുകളില്‍ വീരനായി വാഴ്ത്തപ്പെടുന്ന ആരോമല്‍ ചേകവര്‍ അസൂയാലുവും അഭ്യാസത്തില്‍ ചന്തുവിനേക്കാള്‍ പിന്നിലുമായിരുന്നു എന്ന് എം ടി എഴുതിവച്ചപ്പോള്‍ ആരോമലിന് തന്‍റേതായ രീതിയില്‍ ഭാവം പകര്‍ന്നു സുരേഷ് ഗോപി. ഒരു വടക്കന്‍ വീരഗാഥ ചന്തുവിനെ മാത്രമല്ല ആരോമല്‍ ചേകവരെയും മാറ്റിയെഴുതിയ സിനിമയായിരുന്നു. കളരിയഭ്യാസത്തിലും ഇമോഷണല്‍ രംഗങ്ങളിലും സുരേഷ് ഗോപി മിന്നിത്തിളങ്ങിയ ചിത്രമാണ് വീരഗാഥ.

അടുത്ത പേജില്‍ - തമാശ കാര്യമായപ്പോള്‍

കൌതുകവാര്‍ത്തകള്‍

PRO
1990ല്‍ റിലീസായ കൌതുകവാര്‍ത്തകള്‍ സംവിധാനം ചെയ്തത് തുളസീദാസാണ്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ഒരു പന്തയത്തിനായി വിട്ടുനല്‍കുന്ന രവി എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ സിനിമയില്‍ അഭിനയിച്ചത്. ഒരു തമാശ പിന്നീട് തന്‍റെ ജീവിതത്തെയാകെ ഇരുട്ടിലാഴ്ത്തിയെന്ന് രവി തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. സുരേഷ് ഗോപിയെ കുടുംബപ്രേക്ഷകരോട് ചേര്‍ത്തുനിര്‍ത്തിയ സിനിമയായിരുന്നു ഇത്.

അടുത്ത പേജില്‍ - മണ്ടത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ വിധി!

ആനവാല്‍ മോതിരം

PRO
മനു അങ്കിള്‍ എന്ന സിനിമയില്‍ മിന്നല്‍ പ്രതാപന്‍ എന്ന കോമാളി പൊലീസുകാരനെ അവതരിപ്പിച്ച സുരേഷ് ഗോപി പക്വതയുള്ള പൊലീസ് ഉദ്യോഗസ്ഥനായി വേഷപ്പകര്‍ച്ച നടത്തിയ സിനിമയായിരുന്നു ആനവാല്‍ മോതിരം. ചങ്കുറപ്പും പ്രതികരണശേഷിയുമുണ്ടെങ്കിലും ഉന്നതോദ്യോഗസ്ഥന്‍റെ മണ്ടത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ വിധിക്കപ്പെട്ട നന്ദകുമാര്‍ എന്ന പൊലീസുദ്യോഗസ്ഥനെ സുരേഷ്ഗോപി ഗംഭീരമാക്കി.

അടുത്ത പേജില്‍ - ഒരു പൊട്ടിത്തെറിയുടെ തുടക്കം!

തലസ്ഥാനം

PRO
ഷാജി കൈലാസിന്‍റെയും സുരേഷ്ഗോപിയുടെയും അസാധാരണമായ രസതന്ത്രം ആദ്യമായി തിരിച്ചറിഞ്ഞത് ഈ സിനിമയിലാണ്. രണ്‍ജി പണിക്കര്‍ ഈ കൂട്ടുകെട്ടിനൊപ്പം ചേരുന്നതും തലസ്ഥാനത്തിലൂടെയാണ്. ആക്ഷന്‍ രംഗങ്ങളിലും ഡയലോഗ് ഡെലിവറിയിലും തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഈ സിനിമയിലൂടെ സുരേഷ് ഗോപി തെളിയിച്ചു. തലസ്ഥാനത്തിലെ ഹരികൃഷ്ണന്‍ സുരേഷ്ഗോപിയുടെ ഉജ്ജ്വലമായ ഭാവാവിഷ്കരണം സാധ്യമായ ചിത്രമാണ്. ആ സിനിമയാകട്ടെ ഒരിക്കലും മറക്കാനാവാത്ത ഒരു ത്രില്ലറുമായി.

അടുത്ത പേജില്‍ - മയക്കുമരുന്ന് വ്യാപാരികളുടെ പേടിസ്വപ്നം

ഏകലവ്യന്‍

PRO
തലസ്ഥാനത്തിലൂടെ സുരേഷ് ഗോപിയുടെ പൊട്ടന്‍‌ഷ്യല്‍ തിരിച്ചറിഞ്ഞ ഷാജി കൈലാസും രണ്‍‌ജി പണിക്കരും കുറച്ചുകൂടി ഡോസ് കൂടിയ ഒരു കഥാപാത്രത്തെയാണ് ഏകലവ്യനില്‍ അദ്ദേഹത്തിന് നല്‍കിയത്. “കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്” - എന്ന് ആക്രോശിക്കുന്ന മാധവന്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഹരമാണ്. 1993ല്‍ റിലീസായ ഈ സിനിമ മെഗാഹിറ്റായി മാറി. സുരേഷ് ഗോപി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഒരു ചുവടുകൂടി മുന്നോട്ടുവച്ചു.

അടുത്ത പേജില്‍ - ഭാര്യയെ സ്നേഹിക്കുന്നവര്‍ ഈ ചിത്രം കാണുക

PRO
മണിച്ചിത്രത്താഴ്

തന്‍റെ ഭാര്യ ഗംഗ മാരകമായ ഒരു മനോരോഗത്തിനടിമയാണെന്ന് തിരിച്ചറിയുന്ന നകുലന്‍ എന്ന കഥാപാത്രത്തിന്‍റെ സങ്കീര്‍ണമായ ജീവിതാവസ്ഥയെ ഗംഭീരമാക്കി മണിച്ചിത്രത്താഴ് എന്ന ക്ലാസിക് സിനിമയില്‍ സുരേഷ് ഗോപി മിന്നിത്തിളങ്ങി. ഭയവും നിസഹായതയും അതിനേക്കാളെല്ലാം മുകളിലായി ഭാര്യയോടുള്ള സ്നേഹവും പ്രകടിപ്പിച്ച ആ കഥാപാത്രത്തെ പ്രേക്ഷകര്‍ ‘ഇന്നലെ’യിലെ നരേന്ദ്രനെപ്പോലെ ഏറെ ഇഷ്ടപ്പെടുന്നു.

അടുത്ത പേജില്‍ - ദൈവനിഷേധവും വിശ്വാസവും

പൈതൃകം

PRO
വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ജയരാജ് സംവിധാനം ചെയ്ത ‘പൈതൃകം’. ദൈവനിഷേധിയായ സോമദത്തന്‍ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി ഉജ്ജ്വലമാക്കി. കാലം നല്‍കിയ തിരിച്ചറിവിനൊടുവില്‍ ദൈവവിശ്വാസിയായി മാറുകയായിരുന്നു ആ ചെറുപ്പക്കാരന്‍. മാനസിക സംഘര്‍ഷങ്ങളുടെ അഭ്രപ്പകര്‍ച്ച ഗംഭീരമാക്കാന്‍ 1993ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു.

അടുത്ത പേജില്‍ - സിംഹാസനത്തിലേക്ക്!

കമ്മീഷണര്‍

PRO
‘ഓര്‍മ്മയുണ്ടോ ഈ മുഖം’ - ഈ ഡയലോഗുമായി കമ്മീഷണര്‍ ഭരത്ചന്ദ്രന്‍റെ പിറവി 1994ലാണ് സംഭവിച്ചത്. ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ - സുരേഷ് ഗോപി ത്രയത്തിന്‍റെ ഏറ്റവും മഹത്തായ വിജയം. ഒപ്പം സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ സുരേഷ് ഗോപി അവരോധിക്കപ്പെട്ടു. ‘ഐ ആം ഭരത് ചന്ദ്രന്‍. ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന് ഭരത് ചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശഭരിതരായി എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വീകരിക്കുകയായിരുന്നു ഈ താരത്തെ. സുരേഷ് ഗോപിയുടെ കരിയര്‍ കമ്മീഷണറിന് മുമ്പും പിന്നീടും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റോറിയായാണ് കമ്മീഷണര്‍ വിലയിരുത്തപ്പെടുന്നത്. ഭരത് ചന്ദ്രനെ മലയാളത്തിലുണ്ടായ ഏറ്റവും ഉള്‍ക്കരുത്തുള്ള പൊലീസ് കഥാപാത്രമായും.

അടുത്ത പേജില്‍ - സ്പിരിറ്റ് വരുന്ന വഴി

PRO
ചിത്രം: ലേലം
സംവിധാനം: ജോഷി
തിരക്കഥ: രണ്‍ജി പണിക്കര്‍

അടുത്ത പേജില്‍ - അക്ഷരജ്വാല!

PRO
ചിത്രം: പത്രം
സംവിധാനം: ജോഷി
തിരക്കഥ: രണ്‍ജി പണിക്കര്‍

അടുത്ത പേജില്‍ - അത്ഭുതകരം ഈ പ്രകടനം

PRO
ചിത്രം: കളിയാട്ടം
സംവിധാനം: ജയരാജ്

അടുത്ത പേജില്‍ - ചിരിയും ആഘോഷവും

PRO
ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം
സംവിധാനം: സിബി മലയില്‍
തിരക്കഥ: രഞ്ജിത്

അടുത്ത പേജില്‍ - പൊട്ടിച്ചിരിയുടെ മുതലാളി!

PRO
ചിത്രം: തെങ്കാശിപ്പട്ടണം
സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍

അടുത്ത പേജില്‍ - സ്റ്റൈലിഷ് ത്രില്ലര്‍

PRO
ചിത്രം: ദി ടൈഗര്‍
സംവിധാനം: ഷാജി കൈലാസ്
തിരക്കഥ: ബി ഉണ്ണികൃഷ്ണന്‍

അടുത്ത പേജില്‍ - തിയേറ്ററില്‍ ഇടിമുഴക്കം!

PRO
ചിത്രം: ഭരത് ചന്ദ്രന്‍ ഐ പി എസ്
സംവിധാനം: രണ്‍ജി പണിക്കര്‍

അടുത്ത പേജില്‍ - കുറ്റവാളികളുടെ പിന്നാലെ!

PRO
ചിത്രം: ചിന്താമണി കൊലക്കേസ്
സംവിധാനം: ഷാജി കൈലാസ്
തിരക്കഥ: എ കെ സാജന്‍

അടുത്ത പേജില്‍ - ഒരു വ്യത്യസ്തമായ കുറ്റാന്വേഷണം

PRO
ചിത്രം: ഡിറ്റക്ടീവ്
സംവിധാനം: ജീത്തു ജോസഫ്

വെബ്ദുനിയ വായിക്കുക