വിസ്മരിക്കരുത് രാമലിംഗം പിള്ളയെ

ടി.രാമലിംഗം പിള്ള- മലയാളത്തിനു ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരാണിത്.

മലയാള ശൈലീ നിഘണ്ടു, ഇംഗ്ലീഷ്- ഇംഗ്ലീഷ്- മലയാളം നിഘണ്ടു എന്നിവയുടെ കര്‍ത്താവ് എന്ന കാര്യം മാത്രം മതി അദ്ദേഹത്തിന്‍റെ പ്രാധാന്യം അറിയാന്‍. ഈ മഹാ പണ്ഡിതനെ, വിവര്‍ത്തകനെ നാം മറന്നു തുടങ്ങിയിരിക്കുന്നു.

രാമലിംഗം പിള്ളയുടെ നാല്പതാം ചരമ വാര്‍ഷികമാണ് 2008 ആഗസ്റ്റ് 1ന്.1968 ലാണ് രാമലിംഗം പിള്ള അന്തരിച്ചത്.88 വയസ്സില്‍.

അപ്പോഴും അദ്ദേഹം ഗ്രന്ഥ രചനയില്‍ ആയിരുന്നു. ഇംഗ്ലീഷിലെ ഇഡിയങ്ങളും ഫ്രേസുകളും അവയുടെ അര്‍ഥവും മലയാളത്തിലെ സമാനവാക്കുകളും സംബന്ധിച്ച് പുസ്തകം എഴുതുന്നതിനിടെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്തെ പുരാതനമായ തമിഴ് കുടുംബത്തില്‍ 1880 ഫെബ്രുവരി 22ന് ആയിരുന്നു രാമലിംഗം പിള്ളയുടെ ജനനം. സര്‍ക്കാര്‍ ജ്യോത്സ്യനും സംസ്കൃത വിദ്വാനുമായിരുന്ന സ്ഥാണു പിള്ളയായിരുന്നു അച്ഛന്‍.

സംസ്കൃതവും തമിഴുമായിരുന്നു ആദ്യം പഠിച്ചത്. 1904 ല്‍ ബി എ പാസ്സയൌഇടന്‍ സെക്രട്ടേറിയറ്റില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് 10 കൊല്ലം കഴിഞ്ഞാണ് മലയാളത്തില്‍ എം എ ബിരുദം നേടുന്നത്.

.

ഇംഗ്ലീഷ് മലയാളം സംസ്കൃതം തമിഴ് എന്നീ ഭാഷകളില്‍ നല്ല പ്രവീണ്യമുണ്ടായിരുന്ന അദ്ദേഹം കുറെക്കാലം സര്‍ക്കാരിന്‍റെ മുഖ്യ വിവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും ഒട്ടേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാള നാടകം, ഗ്രീക്ക് വിജ്ഞാനം, ആര്യഭടന്‍ എന്നീ വിഷയങ്ങളെകുറിച്ച് ഇംഗ്ലീഷില്‍ എഴുതി അന്നപൂര്‍ണ്ണാലയം തുടങ്ങി ചില പുസ്തകങ്ങള്‍ തമിഴില്‍ രചിച്ചു . പദ്മിനി ( നോവല്‍) ഷേക്സ്പിയറുടെ 12 നായികമാര്‍, ലേഖന മഞ്ജരി എന്നിവയാണ് മലയാളത്തിലെ കൃതികള്‍.

രാമലിംഗം പിള്ളയുടെ നിഘണ്ടുവാണ് കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളത് .ഏതാണ്ട് 10- ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റുപോയത്. പിള്ള 1956ല്‍ പല വാള്യങ്ങളായി പ്രസിദ്ധീകരിച്ച നിഘണ്ടു 76 ല്‍എന്‍ വി കൃഷ്ണ വാരിയയരാണ് ആകെ പരിഷ്കരിച്ച് എടുത്തത് .പിന്നീട് ഡോ അയ്യപ്പ പണിക്കരും ( 1997) ഇതിന്‍റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

ഭാഷയിലെ ലക്ഷണയുക്തമായ നിഘണ്ടൂകാരനെ നമുക്ക് കൃതജ്ഞതയോടെ സ്മരിക്കാം

വെബ്ദുനിയ വായിക്കുക