മോദി രാജ്യത്തിനായി രക്തവും വിയർപ്പും ഒഴുക്കി, തിരികെ ലഭിക്കുന്നതാകട്ടെ വെറുപ്പ് മാത്രം: കങ്കണ

തിങ്കള്‍, 26 ഏപ്രില്‍ 2021 (11:04 IST)
രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നവർക്കെതിരെ ബോളിവുഡ് താരം കങ്കണ റണൗട്ട്. ജീവിതത്തിലെ എല്ലാ നിമിഷവും രാജ്യത്തിനായി രക്തവും വിയർപ്പും ഒഴുക്കിയിട്ടും മോദിക്ക് തിരികെ ലഭിക്കുന്നത് വെറുപ്പ് മാത്രമാണെന്ന് കങ്കണ പറയുന്നു.
 
മോദി ജി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും  ഈ രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്? തനിക്കെതിരെ വിരലുകൾ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല. കങ്കണ ട്വീറ്റിൽ പറഞ്ഞു.
 

मोदी जी ने अपनी सारी ज़िंदगी,पूरे दिन का हर क्षण अपना ख़ून पसीना सब इस देश पे निछावर कर दिया और बदले में क्या मिला? सिर्फ़ उँगलियाँ उठती है उनपे, मुझे हैरानी होती है कोई भी जनता का ऐसा सेवक क्यूँ बनाना चाहेगा, मुझे कोई शौक़ नहीं किसी का सेवक बनने का और बदले में गालियाँ खाने का

നേരത്തെ സംഘി എന്നതിൽ അഭിമാനിക്കുന്നുവെന്നും ഭാരതത്തിന്റെ വീരപുത്രനാണ് മോദിയെന്നും കങ്കണ ട്വീറ്റ് ചെയ്‌തിരുന്നു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിൽ സർക്കാർ നടത്തിയ അനാസ്ഥക്കെതിരെ വൻ തോതിൽ വിമർശനമുയരുന്നതിനിടെയാണ് കങ്കണ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍