വിമാനദുരന്തം: ഇനി ട്വീറ്റിംഗിന് ഹര്‍ഷിനിയില്ല!

ഞായര്‍, 23 മെയ് 2010 (10:25 IST)
PRO
PRO
രാജ്യം മാംഗ്ലൂര്‍ വിമാനദുരന്തത്തില്‍ തേങ്ങുകയാണ്. സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളിലും വന്നുക്കൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തകളിലും സന്ദേശങ്ങളിലും ദുഃഖങ്ങള്‍ മാത്രമാണ് നിറഞ്ഞുനില്‍ക്കുന്നത്. ദുരന്തം നടന്ന് നിമിഷങ്ങള്‍ക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ആ‍യിരക്കണക്കിന് ട്വീറ്റുകളാണ്. സാധാരണക്കാര്‍ മുതല്‍ സച്ചിന്‍, ശശി തരൂര്‍ തുടങ്ങീ പ്രമുഖരൊക്കെ ദുരന്ത ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. എല്ലാവര്‍ക്കും ട്വീറ്റ് ചെയ്യാനുണ്ടായിരുന്നത് വേദനയുടെ വാക്കുകള്‍ മാത്രം.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി സാധാരണക്കാരുടെ സ്വപനങ്ങളാണ് ദുരന്തത്തില്‍ എരിഞ്ഞമര്‍ന്നത്. അവരുടെ കുടുംബങ്ങളുടെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണ്. ഇത്തരം സന്ദേശങ്ങള്‍ കൊണ്ട് ട്വിറ്റര്‍ പേജുകള്‍ നിറഞ്ഞു. യാത്രയാകുന്നതിന് തൊട്ടുമുമ്പ് പോലും ട്വീറ്റ് ചെയ്തവരുണ്ട്. പതിനേഴുകാരിയായ ഹര്‍ഷിനി പൂഞ്ച യാത്രത്തിരിക്കുന്നതിന് തൊട്ടു മുമ്പ് ചെയ്ത ട്വീറ്റ് വീണ്ടും വായിക്കുമ്പോള്‍ സങ്കടം സഹിക്കാനാകുന്നില്ല.

വിമാനദുരന്തം സംബന്ധിച്ചുള്ള ഏറ്റവും സങ്കടകരമായ ട്വീറ്റും ഇത് തന്നെയാണ്... എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 812 വിമാനത്തില്‍ ദുബായില്‍ നിന്ന് യാത്രയാകുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മൊബൈല്‍ വഴി ട്വീറ്റ് ചെയ്ത ഹര്‍ഷിനി പൂജയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു, ‘അറ്റ് ദി എയര്‍പോര്‍ട്ട് ആന്‍ഡ് ബ്ലാ... ഒണ്‍ലി തിങ്ക് റ്റു ലുക് ഫോര്‍വാര്‍ഡ് റ്റു ഈസ് ദി റെയിന്‍...’, ''ഞാനിപ്പോള്‍ ദുബായവിമാനത്താവളത്തിലാണ്. ഉറ്റുനോക്കുന്നതമഴയമാത്രം''... നിരവധി പ്രതീക്ഷകളുമായി നാട്ടിലേക്കു തിരിച്ച ഹര്‍ഷിനിയുടെ അവസാന ട്വീറ്റും ഇതായിരുന്നു.

അടുത്ത പേജില്‍, ദുരന്ത ദുഃഖത്തില്‍ പങ്കുചേരാന്‍ സച്ചിനും

PRO
PRO
അതെ, ഇനി ട്വീറ്റ് ചെയ്യാന്‍ ഹര്‍ഷിനിയില്ല, ഹര്‍ഷിനിയുടെ ട്വിറ്റര്‍ വാതില്‍ ഇവിടെ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. പ്രകൃതിയുടെ സൌന്ദര്യം തേടി മറ്റേതോ ലോകത്തേക്ക് അവള്‍ യാത്രയായിരിക്കുന്നു. ഹര്‍ഷിനിയുടെ കൂടെ രക്ഷിതാക്കളും യാത്രയ്ക്കുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹര്‍ഷിനി പൂഞ്ച.

ഹര്‍ഷിനിയുടെ ഈ ട്വീറ്റ് വായിച്ച് തിരിച്ച് സന്ദേശമയച്ചവര്‍ ഏറെയാണ്. ഹര്‍ഷിനിയുടെ ട്വിറ്റര്‍ സുഹൃത്തുക്കള്‍ക്കെല്ലാം ദുഃഖം സഹിക്കാനാകുന്നില്ല. ദുഃഖത്തില്‍ ചാലിച്ച വാക്കുകള്‍ കൊണ്ട് ട്വിറ്റര്‍ പേജുകളില്‍ അവര്‍ പോസ്റ്റ് ചെയ്തുക്കൊണ്ടേയിരിക്കുന്നു. ഹര്‍ഷിനിയുടെ ഇഷ്ട ട്വിറ്റര്‍ സുഹൃത്ത് ആര്‍ബേബി ഇങ്ങനെ ട്വീറ്റ് ചെയ്തു,‘ മേ യു റെസ്റ്റ് പീസ്’. മറ്റു ചിലര്‍ ഇങ്ങനെയും പോസ്റ്റ് ചെയ്തു, ഹര്‍ഷിനി നീ ഞങ്ങളെ വിട്ട് പോയല്ലോ, ഒരു വാക്കുപോലും പറയാതെ, സ്വര്‍ഗത്തില്‍ വെച്ചെങ്കിലും കാണാ‍നാകുമെന്ന പ്രതീക്ഷയോടെ... അപകടം സംഭവിച്ച ഉടനെ തന്നെ ഹര്‍ഷിനിയെ തിരക്കിയുള്ള ട്വീറ്റുകളും കാണാമായിരുന്നു.

പല ട്വിറ്റര്‍ സുഹൃത്തുക്കളും പരസ്പരം സന്ദേശമയച്ച് തങ്ങളുടെ കൂട്ടുകാരിയെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. അവസാനം ദുരന്തം തങ്ങളുടെ ട്വിറ്റര്‍ സുഹൃത്തിനെ കൊണ്ടു പോയെന്ന് അറിഞ്ഞതോടെ അവളുടെ നിത്യശാന്തിക്ക് വേണ്ടിയുള്ള സന്ദേശങ്ങളുടെ പ്രവാഹമായി. മാംഗ്ലൂര്‍ വിമാനദുരന്ത വാര്‍ത്ത വന്ന നിമിഷം തന്നെ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ട്വീറ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക