ചൂടന്‍ തരംഗവുമായി സവിതാ ബാബിയെത്തി

തിങ്കള്‍, 17 മെയ് 2010 (14:59 IST)
PRO
PRO
സവിത ബാബിയെ അറിയില്ലെ? നെറ്റ് ലോകത്ത് കുറഞ്ഞ കാലം കൊണ്ട് ചൂടന്‍ തരംഗം സൃഷ്ടിച്ച് കീഴങ്ങിയ സവിത ബാബി. അതെ, സവിത ബാബി അവ്‌താര്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. നെറ്റ് ഉപയോക്താക്കളായ യുവാക്കളുടെ മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച സവിത ബാബി പുതിയ സൈറ്റും തുടങ്ങിട്ടുണ്ട്. ലൈംഗിക ചിത്രകഥകളിലൂടെ അശ്ലീല വായനക്കാരെ പിടിച്ചു നിര്‍ത്തിയിരുന്ന സവിത ബാബി കഴിഞ്ഞ വര്‍ഷമാണ് മറഞ്ഞത്.

നിരവധി പ്രശ്നങ്ങളെ തുടര്‍ന്നാണ് സവിത ബാബിയുടെ സൈറ്റ് നിര്‍ത്തലാക്കിയത്. നിയന്ത്രണമില്ലാതെ ആര്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചിരുന്ന സവിത ബാബിയുടെ മുന്‍ സൈറ്റിലെ അശ്ലീല സംസാരങ്ങള്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിത്തെളിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് പഴയ ഡൊമെയിന്‍ നിര്‍ത്തലാക്കി പുതിയത് തുടങ്ങുകയായിരുന്നു. നിലവിലെ സൈറ്റില്‍ ഇരുപത്തിയൊന്ന് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ പ്രവേശനമുള്ളൂ. മാത്രവുമല്ല, സവിത ബാബിയുടെ കഥകളും സംഭാഷണങ്ങളും ലഭിക്കണമെങ്കില്‍ സൈറ്റില്‍ അംഗത്വമെടുത്ത് ലോഗിന്‍ ചെയ്യേണ്ടതുണ്ട്.
PRO
PRO


നേരത്തെതില്‍ നിന്ന് വ്യത്യസ്തമായി പുതിയ പൂമുഖ പേജില്‍ സൈറ്റിലെത്തുന്ന വായനക്കാരന് അശ്ലീല ഉള്ളടക്കങ്ങള്‍ സംബന്ധിച്ച ശാസനയും നല്‍കുന്നുണ്ട്. കിര്‍തു എന്ന സൈറ്റില്‍ നേരത്തേതിനെക്കാള്‍ കൂടുതല്‍ അശ്ലീല കഥകളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കഥകളില്‍ സവിത ബാബിയെ കൂടാതെ സവിതയുടെ ഭര്‍ത്താവ് അശോക്, മനോജ്, മിശ്രജി, ശോഭ എന്നിവരെയും കഥാപാത്രങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരോ കഥാപാത്രത്തിന്റെ പ്രോഫൈലും സൈറ്റില്‍ ലഭ്യമാണ്.

PRO
PRO
ദിനവും പുതിയ പുതിയ അശ്ലീല കഥകളുമായി നെറ്റ് വായനക്കാര്‍ക്ക് മുന്നിലെത്തിയിരുന്ന സവിത ബാബിയെ നെറ്റ് ലോകം അറിഞ്ഞു തുടങ്ങിയപ്പോഴാണ് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ഇടപ്പെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അശ്ലീല തമാശകളില്‍ ചാലിച്ച ചിത്രകഥകള്‍ വായനക്കാരെ ഹരം കൊള്ളിക്കുന്നതായിരുന്നു.

സവിത ബാബി എന്ന അവ്‌താര്‍ സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ചെടുത്ത ഓരോ കഥയും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇത്തരം കഥ പുറത്തുവന്ന് കുറഞ്ഞ കാലം കൊണ്ട് സവിത ബാബിക്ക് ലഭിച്ചത് ദശലക്ഷക്കണക്കിന് ആരാധകരെയാണ്.

എന്തായാലും സവിതാ ബാബിയുടെ ആരാധകര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. അവരുടെ ആരാധനാ കഥാപാത്രം വീണ്ടും നെറ്റിലെത്തിയിരിക്കുന്നു. സാത്ത് കഹാനിയാന്‍, കിനാര ലാന്‍ തുടങ്ങീ രണ്ട് കിടിലന്‍ കഥാസമാഹാരവുമായാണ് സവിത ബാബി തിരിച്ചെത്തിയിരിക്കുന്നത്. സാത് കഹാനിയാന്‍ കഥാസമാഹാരത്തില്‍ പറയുന്നത് ഏഴു സുഹൃത്തുക്കള്‍ ആഴ്ചയില്‍ ഒഴിവ് ദിനത്തില്‍ കൂട്ടുകൂടി പറയുന്ന ചൂടന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതാണ്.

ഉടമസ്ഥരുടെ അനുമതിയോടെയല്ലാതെ വിലക്കിയിരുന്ന സൈറ്റ് യു ആര്‍ എല്‍ നിലനിര്‍ത്താനായി നിരവധി ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അതും വിഫലമാക്കുകയായിരുന്നു. സവിതാ ബാബിയുടെ ആരാധകരുടെ ആവശ്യപ്രകാരം നെറ്റില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് വിശ്വസിക്കാമെങ്കില്‍ ഈ സൈറ്റിന് പിന്നില്‍ യു കെ കേന്ദ്രമായി ജോലിചെയ്യുന്ന ബിസിനസുകാരന്‍ ദേശ്മുഖ് ആണ്. ഇയാളുടെ യഥാര്‍ത്ഥ പേര് ‘പുനീത്’ എന്നാണെന്നും ബ്ലോഗിലൂടെ അറിയിച്ചിരുന്നു.

സവിത ബാബിയുടെ ആരാധകരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളും ഉപയോഗപ്പെടുത്തിയാണ് പുതിയ സൈറ്റ് രൂപകല്‍‌പ്പന ചെയ്തിരിക്കുന്നതെന്ന് പുനീത് പറഞ്ഞു. ഈ സൈറ്റിന്‍റെ കീഴില്‍ സവിതാ ബാബിയുമായി ബന്ധപ്പെട്ട ഒരു മൂവി പുറത്തിറക്കാനും പദ്ധതിയുണ്ട്.

വെബ്ദുനിയ വായിക്കുക