"പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും?''- ആ പോസ്റ്റിന് പിന്നിൽ സംഘപരിവാർ? ഹനാന് സംഭവിച്ചത് അപകടം തന്നെയോ?

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:33 IST)
അതിജീവനത്തിനായി പല തൊഴിലുകളും ചെയ്ത് ജീവിക്കുന്ന ഹനാൻ ഹനാനി എന്ന പെൺകുട്ടിയെ മീൻ വിൽപ്പനയിലൂടെയാണ് കേരളം അറിഞ്ഞത്. ഹനാനെ സ്റ്റാർ ആക്കിയത് സോഷ്യൽ മീഡിയ ആണ്. എന്നാൽ, അവളെ ഫെയ്മസ് ആക്കിയ സോഷ്യൽ മീഡിയ തന്നെ ഇപ്പോൾ അവളുടെ വില്ലനായി മാറിയിരിക്കുകയാണ്. 
 
ഹനാന്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന വാര്‍ത്തകളും പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നിറയുന്നത്. ഹനാന്‍ ഹനാനി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും പ്രത്യേക്ഷപ്പെട്ടത്.
 
ഇതോടെ ഹനാനെ രാജ്യദ്രോഹിയെന്ന് മുദ്ര കുത്തുകയാണ് ബിജെപി ചായ്‌വുള്ളവർ. ഇതോടെ ഹനാനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. സംഭവം വൻ വിവാദമായപ്പോൾ ഹനാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. 
 
തന്നെ ഇങ്ങനെ ദ്രോഹിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഹനാന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. ആദ്യം പുകഴ്ത്തി , പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹി ആക്കുന്നു, താന്‍ ഇതിന് മാത്രം എന്താണ് ചെയ്തത്. തന്‍റെ പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകള്‍ ഉണ്ട്. അതില്‍ എല്ലാം തന്‍റെ ഫോട്ടോയാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നതെന്നും ഹനാൻ പറഞ്ഞു. 
 
തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനു കാരണം ആരാണെന്ന് അറിയില്ലെന്നാണ് ഹനാൻ പറയുന്നത്. അതേസമയം, ബിജെപി സംഘപരിവാർ അനുഭാവികളാണ് പോസ്റ്റിന് പിന്നിലെന്ന ആരോപണവും സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്. 
 
അതേസമയം, കൊടുങ്ങല്ലൂരിൽ വെച്ച് ഇന്നുണ്ടായ അപകടത്തിൽ ഹനാന്റെ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിരിക്കുകയാണ്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍