അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ വ്യാപകമായ പ്രതിഷേധം, റെയിൽ,റോഡ് ഗതാഗതം തടഞ്ഞു

വ്യാഴം, 16 ജൂണ്‍ 2022 (14:27 IST)
സായുധസേനകളിലേക്ക് നാലുവർഷത്തേക്ക് നിയമനം നൽകുന്ന കേന്ദ്രസർക്കാറിൻ്റെ നിർദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം തുടരുന്നു. റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് ഇവരുടെ പ്രതിഷേധം. കണ്ണീർവാതകമുൾപ്പടെ പ്രയോഗിച്ചാണ് പോലീസ് സംഘർഷം നിയന്ത്രിക്കുന്നത്.
 

#WATCH | Bihar: Youth demonstrate in Chhapra, burn tyres and vandalise a bus in protest against the recently announced #AgnipathRecruitmentScheme pic.twitter.com/Ik0pYK26KY

— ANI (@ANI) June 16, 2022
ജഹാനാബാദിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. നവാഡയിൽ ടയറുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളും വിളിച്ചു.

നാലു വർഷം കൊണ്ട് സർവീസിൽ നിന്ന് 75% പേരും പുറത്താകുമെന്നും ഇവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നതുമാണ് പ്രതിഷേധത്തിന് കാരണം. ഇത് തങ്ങളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍