കമല്‍‌ഹാസന്‍ ഹാഫിസ് സയിദിന് തുല്ല്യം, താരത്തിന്റെ മാനസിക നില തെറ്റി; ഉലകനായകനെ ആക്ഷേപിച്ച് ബിജെപി

വ്യാഴം, 2 നവം‌ബര്‍ 2017 (18:23 IST)
രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ നടന്‍ കമല്‍ഹാസനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഒരു തെളിവും ഇല്ലാതെ നടത്തിയ പരാമർശത്തിൽ കമല്‍ മാപ്പ് പറയണം. അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയിരിക്കുകയാണ് അതിനാല്‍ താരം ചികിത്സ തേടണമെന്നും ബിജെപി നേതാവ് വിനയ് കത്യാർ പറഞ്ഞു.

അപകീർത്തികരമായ രാഷ്ട്രീയം നല്ലതല്ലെന്ന് കമല്‍‌ഹാസന്‍ ഓര്‍ക്കണം. അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെ തമിഴ്നാട് ബിജെപി നേതൃത്വം അപകീർത്തി കേസ് കൊടുക്കുമെന്നും കത്യാർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കമലിനെ ലഷ്കർ ഇ തോയ്ബ തലവൻ ഹാഫിസ് സയിദിനോട് ഉപമിച്ച് ബിജെപി ദേശീയ വക്താവ് ജിവിഎൽ നരസിംഹ റാവു രംഗത്തെത്തി. താരത്തിന്റെ പ്രസ്‌താവന മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിലൂടെ പാക്കിസ്ഥാനു മേൽക്കൈ നൽകുകയാണെന്നും റാവു കുറ്റപ്പെടുത്തി.

യുവ തലമുറയില്‍ ജാതിയുടെയും മതത്തിന്റേയും പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളും രാജ്യത്ത് നടന്നുവരുന്നുണ്ടെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളമാണ് മാതൃക. ആദ്യ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇക്കാലത്ത് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. എവിടെയാണ് ഹിന്ദു തീവ്രവാദി എന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകും” - എന്നുമാണ് കമല്‍‌ഹാസന്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍