‘എന്നെ പൂട്ടിയിടരുതേ, എനിക്ക് ഭയമാണ്’; ഗുര്‍മീത് അധികൃതരോട് കരഞ്ഞ് അപേക്ഷിക്കുകയാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

ശനി, 2 സെപ്‌റ്റംബര്‍ 2017 (08:34 IST)
പീഡനക്കേസില്‍ അറസ്റ്റിലായ  ഗുര്‍മീത് റാം റഹീം ഭക്ഷണം കഴിക്കുന്നില്ലെന്നും സദാ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും സഹതടവുകാരനായിരുന്നയാളുടെ വെളിപ്പെടുത്തല്‍. ദളിത് ആക്ടിവിസ്റ്റായ സ്വദേശ് കിരാദാണ് റാം റഹീമിന്റെ ജയില്‍ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഒരു കേസിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതുമാസം ജയിലിലായിരുന്ന സ്വദേശ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
 
‘എന്താണ് ഞാന്‍ ചെയ്ത തെറ്റ്? എന്നൊക്കെ ചോദിച്ചു കൊണ്ട് രാത്രികാലങ്ങളില്‍ റാം റഹീം കരയുമായിരുന്നു. തനിക്ക് പേടിയാണെന്നും അതിനാല്‍ സെല്ലില്‍ പൂട്ടിയിടരുതെന്നും അധികൃതരോട് ആവശ്യപ്പെടുമായിരുന്നുവെന്നും’ സ്വദേശ് പറയുന്നു.
 
കുടിക്കാന്‍ ബോട്ടില്‍ വാട്ടര്‍ ആവശ്യപ്പെട്ട ഗുര്‍മീതിന് ജയില്‍ കാന്റീനില്‍ അക്കൗണ്ട് തുറന്നതിന് ശേഷം ബോട്ടില്‍ വാട്ടര്‍ നല്‍കുകയായിരുന്നുവെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്ത റാം റഹീമിന് കാന്റീനില്‍ നിന്നും പഴങ്ങളാണ് നല്‍കുന്നതെന്നും സ്വദേശ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍