പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ‘രക്തവും ജലവും ഒരുമിച്ചൊഴുകില്ല’ എന്ന് ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് മോദി വ്യക്തമാക്കി. ഉറി ആക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ബി ജെ പി നേതൃത്വം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.