ജയലളിതയുടെ മരണം; ജനങ്ങളോട് കള്ളം പറയുകയായിരുന്നുവെന്ന് മന്ത്രിയുടെ ഏറ്റുപറച്ചില്‍

ശനി, 23 സെപ്‌റ്റംബര്‍ 2017 (17:47 IST)
അന്തരിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെക്കുറിച്ചും മരണസമയത്തെ സംഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തി തമിഴ്നാട് വനവകുപ്പ് മന്ത്രി സി ശ്രീനിവാസന്‍. അമ്മയുടെ ആരോഗ്യ നിലയുമായുഇ ബന്ധപ്പെട്ട് പല സംശയങ്ങളും നിലനില്‍ക്കുന്നതിനിടയില്‍ ജനങ്ങളോ കള്ളം പറഞ്ഞുവെന്ന് ഏറ്റ് പറഞ്ഞിരിക്കുകയാണ് മന്ത്രി. 
 
മധുരയില്‍ നടന്ന ഒരു പൊതുപരിപാടിയ്ക്കിടയിലാണ് മന്ത്രിയുടെ തുറന്നു പറച്ചില്‍. ജയലളിത മരിച്ചിട്ട് ഡിസംബര്‍ 5നു ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ സമയത്താണ് മന്ത്രിയുടെ തുറന്നു പറച്ചില്‍ എന്നതും ശ്രദ്ദേയമാണ്. അമ്മ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് വി കെ ശശികല എല്ലാ ദിവസവും അമ്മയെ സന്ദര്‍ശിച്ചിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തി. 
 
‘ജയലളിത എഴുന്നേറ്റിരുന്ന് ഇഡ്‌ലി കഴിച്ചുവെന്നും ആളുകളെ കണ്ടുവെന്നും സംസാരിച്ചുവെന്നും ജനങ്ങളോട് ഞങ്ങള്‍ കള്ളം പറഞ്ഞതായിരുന്നു. ആരും അവരെ നേരില്‍ കണ്ടിരുന്നില്ല. ശശികല ഒഴിച്ച്. പറഞ്ഞ കള്ളങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍