മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം: ജവാന്റെ വീട്ടില്‍ എസിയും സോഫയും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി - ശേഷം സംഭവിച്ചത് ഇങ്ങനെ

തിങ്കള്‍, 15 മെയ് 2017 (09:56 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വിവാദത്തില്‍. പാകിസ്താന്‍ വധിച്ച് മൃതദേഹം വികൃതമാക്കിയ ബിഎസ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജവാന്റെ വീട്ടില്‍ വി ഐ പി സൗകര്യങ്ങള്‍ ഒരുക്കിയത് വിവാദത്തിലേക്ക്. 
 
പാകിസ്താന്‍ വധിച്ച് മൃതദേഹം വികൃതമാക്കിയ ബിഎസ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ യോഗിയ്ക്ക് ജവാന്റെ വീട്ടില്‍ എ സി, സോഫ, കര്‍ട്ടന്‍, കസേര, കാര്‍പെറ്റ് തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രി  തിരിച്ചുപോയതിന് പിന്നാലെ ഇവ തിരിച്ച്  കൊണ്ടുപോവുകയുമായിരുന്നു. 
 
ഈ കാര്യം വെളിപ്പെടുത്തിയത് സൈനീകന്റെ സഹോദരന്‍ ദയാശങ്കറാണ്. ഇത് തികച്ചു അപമാനകരമായെന്നും അദ്ദേഹം വ്യക്തമാക്കി. ജവാന്റെ വീട്ടില്‍ ഏതാണ്ട് 25 മിനിട്ട് സമയമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. നാല് ലക്ഷം രൂപയുടെ ചെക്കും കൈമാറിയിരുന്നു.

വെബ്ദുനിയ വായിക്കുക