'ഞാന്‍ കൂടുതലൊന്നും പറയുന്നില്ല, എന്നിട്ട് വേണം ഞാന്‍ പോകുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിക്കാന്‍': ഷമ്മി തിലകന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ഓഗസ്റ്റ് 2024 (14:11 IST)
Shammi Thilakan
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് വലിയ വലിയ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വരുന്നത്. ഇതിനിടയില്‍ മരണപ്പെട്ടുപോയ മഹാനടന്‍ തിലകനെ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നു. തിലകനെ പ്രമുഖരായ ചില നടന്മാര്‍ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയതായി നേരത്തെ വന്ന പരാതികള്‍ ഇപ്പോള്‍ സജീവമാവുകയാണ്. ഇതിനിടയില്‍ തിലകന്റെ മകന്‍ കൂടിയായ നടന്‍ ഷമ്മി തിലകന്‍ ഇക്കാര്യത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.സഹോദരിയോട് ഒരു നായക നടന്‍ മോശമായി സംസാരിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും അതിനെക്കുറിച്ച് പൊതു ഇടത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ഷമ്മി പറഞ്ഞു. ഇനി ഞാന്‍ കൂടുതല്‍ പറയുന്നില്ല, എന്നിട്ട് വേണം ഞാന്‍ പോകുന്ന വാഹനം ഇടിച്ചുതെറിപ്പിക്കാനും ഞാന്‍ പോകുന്ന വഴിയില്‍ ഓരോ ആംഗ്യം കാണിക്കാനെന്നും ഷമ്മി പറഞ്ഞു.
 
വെറുതെ എന്തിനാണ് എന്റെ ആയുസ്സ് കളയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹേമ കമ്മിറ്റി വരുന്നതിനു എത്രയോ മുമ്പ് മരണപ്പെട്ട ആളാണ് അച്ഛന്‍, എന്നിട്ട് അച്ഛനാണ് വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍