ലിഗയുടെത് കൊലപാതകം തന്നെ? മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും രാസപരിശോധനാഫലവും ഇന്ന് പൊലീസിന് കൈമാറും

ശനി, 28 ഏപ്രില്‍ 2018 (10:23 IST)
കോവളത്ത് വിദേശവനിത മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാകാമെന്ന സാധ്യതയിലേക്കു വിരൽചൂണ്ടി പൊലീസ്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത നാല്പേരുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപെടുത്തുന്നത്.
 
ലാത്വിയ സ്വദേശി ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് നിന്നും ഇവരുടേതല്ലാത്ത മുടിയിഴകൾ കിട്ടി. ഇത് ലിഗയുടേതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധഫലവും ഇന്ന് പൊലീസിന് കൈമാറും.
 
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്‌ച  ലഭിച്ചതിന് ശേഷം സമഗ്രമായ അന്വേഷണം നടക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു. പീഡന ശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. 
 
ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളിൽ ക്ഷതമേറ്റിട്ടുണ്ട്,​ രക്തം കട്ട പിടിച്ചിട്ടുമുണ്ട്. കഴുത്തിൽ ശക്തമായി അമർത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ. ഇതാണ് കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചതെന്നും കമ്മിഷണർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍