ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ് മരുന്നുകൾ മറ്റു മാലിന്യങ്ങള്‍ക്കൊപ്പം ചിലരെങ്കിലും ഉപേക്ഷിക്കാറുണ്ട്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ). ചില മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ ദോഷമാണെന്ന് സിഡിഎസ്‌സിഒയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ഫെന്റനൈല്‍, ഫെന്റനൈല്‍ സിട്രേറ്റ്, ഡയാസെപാം, ബ്യൂപ്രെനോര്‍ഫിന്‍, ബ്യൂപ്രെനോര്‍ഫിന്‍ ഹൈഡ്രോക്ലോറൈഡ്, മോര്‍ഫിന്‍ സള്‍ഫേറ്റ്, മെത്തഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഹൈഡ്രോമോര്‍ഫോണ്‍ ഹൈഡ്രോക്ലോറൈഡ്, ഹൈഡ്രോകോഡോണ്‍ ബിറ്റാര്‍ട്രേറ്റ്, ടാപെന്റഡോള്‍, ഓക്‌സികോഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഓക്‌സികോഡോണ്‍, ഓക്‌സിമോര്‍ഫോണ്‍ ഹൈഡ്രോക്ലോറൈഡ്, സോഡിയം ഓക്‌സിബേറ്റ്, ട്രാമഡോള്‍, മെഥില്‍ഫെനിഡേറ്റ്, മെപെരിഡിന്‍ ഹൈഡ്രോക്ലോറൈഡ് എന്നി മരുന്നുകള്‍ക്കെതിരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
വ നാഡി സംബന്ധമായ രോഗങ്ങള്‍ക്കും ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയുന്നതിനും മറ്റും നൽകുന്ന മരുന്നുകളാണ്. മരുന്നുകളുടെ തെറ്റായ ഉപയോഗം മണ്ണിനെയും വെള്ളത്തെയും മലിനമാക്കും. ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് മുന്നറിയിപ്പ്.
ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ തെറ്റായി വലിച്ചെറിയുന്നത് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആന്റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിപ്പിക്കും. വീട്ടു മാലിന്യങ്ങള്‍ക്കിടയില്‍ വലിച്ചെറിയുമ്പോള്‍, കുട്ടികളോ മണ്ണില്‍ പണിയെടുക്കുന്നവരോ ഈ മരുന്നുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയേക്കാം.