തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളില്‍ മാലപൊട്ടിക്കല്‍: പ്രതികള്‍ രക്ഷപ്പെട്ടു

ചൊവ്വ, 31 മെയ് 2016 (12:08 IST)
തലസ്ഥാന നഗരിയില്‍ രണ്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ മാല പൊട്ടിക്കല്‍ നടന്നു. ആനയറയില്‍ എട്ടാം ക്ലാസുകാരിയുടെ ഒരു പവന്‍ മാലയും കോളിയൂരില്‍ യുവതിയുടെ മൂന്നര പവന്‍റെ മാലയുമാണ് നഷ്ടമായത്.
 
ആനയറ ജംഗ്ഷനടുത്ത് കഴിഞ്ഞ ദിവസം രാവിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരവേയാണു ബൈക്കിലെത്തിയ പുരുഷനും സ്ത്രീയും ചേര്‍ന്ന് ഗംഗമൌലി എന്ന കുട്ടിയുടെ മാലപൊട്ടിച്ചു കടന്നു കളഞ്ഞത്. ബൈക്കില്‍ പിന്നിലിരുന്ന സ്ത്രീയാണു മാലപൊട്ടിച്ചെടുത്തത്. പേട്ട പൊലീസ് കേസെടുത്തു.
 
കോളിയൂരില്‍ ഗിരീഷ് കുമാറിന്‍റെ ഭാര്യ സിന്ധു എന്ന 39 കാരിയുടെ മൂന്നര പവന്‍റെ മാലയാണ് ബൈക്കില്‍ എത്തിയവര്‍ പൊട്ടിച്ചു കടന്നു കളഞ്ഞത്. സ്കൂട്ടറില്‍ യാത്ര ചെയ്ത സിന്ധുവിനു നേരെ ഇടിക്കാനെന്ന വണ്ണം ബൈക്ക് ഓടിച്ചെത്തി യുവാക്കള്‍ മാല പൊട്ടിക്കുകയായിരുന്നു. കോവളം പൊലീസ് കേസെടുത്തു.  

വെബ്ദുനിയ വായിക്കുക