ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

ചൊവ്വ, 21 ജൂണ്‍ 2016 (14:17 IST)
ഓട്ടോ റിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പുതുശേരി ആന്‍ഡ്രൂസ് എന്ന ആന്‍റണിയെ കൊലപ്പെടുത്തിയ പാറക്കൂട്ടത്തു താമസം കാരിരപറമ്പില്‍ മഹാദേവന്‍ എന്ന 49 കാരനാണു ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.
 
ഭാര്യയുടെ രഹസ്യ കാമുകനാണെന്ന് ധരിച്ചാണ് കൊരട്ടി ഇന്‍ഫ്രാ പാര്‍ക്കിനു സമീപം ഓട്ടോ റിക്ഷ ഓടിക്കുന്ന  ആന്‍ഡ്രൂസിനെ മഹാദേവന്‍ കൊലപ്പെടുത്തിയത്. 2014 ജനുവരി ഒന്നിനു ഉച്ചയ്ക്ക് ചാലക്കുടി പാറക്കൂട്ടത്തെ ഇടതുകര ഇറിഗേഷന്‍ കനാലിനടുത്തായിരുന്നു കൊലപാതകം നടന്നത്. 
 
ആന്‍റണിക്ക് മഹാദേവന്‍റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയമാണു വെട്ടുകത്തി ഉപയോഗിച്ച് ആന്‍റണിയെ വെട്ടിക്കൊല്ലാന്‍ കാരണം. ചാലക്കുടി എസ് ഐ ആയിരുന്ന വി ടി ഷാജനാണു കേസ് അന്വേഷിച്ചത്. 
 
ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഗോപകുമാറാണു ശിക്ഷവിധിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം അരലക്ഷം രൂപ പിഴയും വിധിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക