ജനനേന്ദ്രിയം അരിഞ്ഞെടുത്ത് നിയമം കൈയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നു: ശശി തരൂർ

ഞായര്‍, 21 മെയ് 2017 (09:46 IST)
ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗം ഛേദിക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെണ്‍കുട്ടി ചെയ്യേണ്ടിയിരുന്നതെന്ന് കോൺഗ്രസ്എം.പി ശശി തരൂർ. എല്ലാവര്‍ക്കുമുള്ളപോലെ പോലെ ആ കുട്ടിയോട് തനിക്കും സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. അതല്ലാതെ ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത്‌ ഒരു നല്ല പ്രവണതയായി തോന്നുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചത്. സംഭവത്തിനു ശേഷം പൊലീസ്സ്റ്റേഷനിലെത്തിയ പെൺകുട്ടി എട്ടു വർഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസിന് മൊഴി നൽകിയിരുന്നു. പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ ഇപ്പോള്‍ തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സയിലാണ്.  

വെബ്ദുനിയ വായിക്കുക