പ്ലസ് ടു വിദ്യാര്‍ഥികളായ കമിതാക്കള്‍ ഒരു ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍

ബുധന്‍, 5 ഏപ്രില്‍ 2017 (10:10 IST)
പ്ലസ്ടു വിദ്യാര്‍ഥികളായ കമിതാക്കളെ ഒരു ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍. അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടില്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ ദിപിന്‍ (18) ഉം അവണാകുഴി കാടുതരിശി ആഷികാഭവനില്‍ മനോഹരന്റെയും സിംലയുടെയും മകള്‍ ആഷിക (18) മാണ് തൂങ്ങിമരിച്ചത്. 
 
കാഞ്ഞിരംകുളം പി.കെ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. പുല്ലുവിളയിലെ ആഷികയുടെ അമ്മൂമ്മയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ആള്‍ താമസമില്ലാത്ത വീടാണിതെന്ന് പൊലീസ് അറിയിച്ചു. 
 
തിങ്കളാഴ്ച രാവിലെ ഇരുവരെയും കാണാതായിരുന്നു. ഉച്ചയോടെ ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസും നെയ്യാറ്റിന്‍കര പൊലീസും കേസെടുത്തിരുന്നു. ഇരുവരും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. രണ്ടുപേരുടെയും വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക