ഖത്തര്‍ ആക്രമണം: ഒക്ടോബര്‍ 7 ഇസ്രയേല്‍ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ തന്നെയാഹു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (10:46 IST)
ഖത്തര്‍ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒക്ടോബര്‍ 7 ഇസ്രയേല്‍ ഒരിക്കലും മറക്കില്ലെന്നും ഖത്തറില്‍ തങ്ങള്‍ ആക്രമണം നടത്തിയത് ഒറ്റയ്ക്കാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടി നിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
 
ഖത്തറിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നേരത്തെ തന്നെ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ദോഹയിലെ ഇസ്രയേല്‍ ആക്രമണം ഒക്ടോബര്‍ 7 ലെ ആക്രമണത്തിന്റെ തിരിച്ചടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെയാണ് ഇസ്രയേല്‍ ആക്രമണത്തിലൂടെ തിരിച്ചടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
 
അതേസമയം ഇസ്രയേലിന്റെ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇത് അംഗീകരിക്കില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനി. ഇസ്രയേലിന്റെ ഖത്തര്‍ കടന്നു കയറിയുള്ള ആക്രമണത്തെ സ്റ്റേറ്റ് ടെററിസം എന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍