ഇസ്രായേല്‍ കര-വ്യോമ ആക്രമണം ശക്തമാക്കിയ ഗാസയില്‍ ഇസ്രായേലിന്റെ മനുഷ്യക്കുരുതി തുടരുന്നു. ഞായറാഴ്ച മാത്രം 87 പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചു. ഗാസാ സിറ്റിക്കും അതിര്‍ത്തിക്കും ഇടയിലുള്ള ഷെജെയ്യയിലാണ് ഏറെ ജീവഹാനിയുണ്ടായത്. ഇവിടെ 60-ഓളം പേര്‍ കൊല്ലപ്പെട്ടു.