മതവികാരം വ്രണപ്പെടും; 'വെടിവഴിപാട്' സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു, വിമര്‍ശനവുമായി മുരളീഗോപി

ചൊവ്വ, 26 നവം‌ബര്‍ 2013 (10:36 IST)
PRO
വെടിവഴിപാട് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണത്താലാണ് അടുത്തയാഴ്ച പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്.

നവാഗതനായ ശംഭു പുരുഷോത്തമന്‍ രചനയും സംവിധാനവും ചെയ്യുന്ന വെടി വഴിപാട് എന്ന ചിത്രത്തിന്റെ പ്രദ‍ര്‍ശനാനുമതിയാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്.

ഇന്ദ്രജിത്ത്,​ മുരളി ഗോപി,​ മൈഥിലി, അനുശ്രീ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അടുത്ത ആഴ്ച്ച റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

ആറ്റുകാല്‍ പൊങ്കാല ദിവസം ഏതാനും കുടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്.

വിലക്കിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ മുരളീ ഗോപി- അടുത്ത പേജ്



PRO
മുരളീ ഗോപി ഫേസ്ബുക്കിലൂടെയാണ് തന്‍റെ പ്രതികരണം അറിയിച്ചത്. ടി വി ചാനലുകളില്‍ ഭീകരമായ ആക്രമണ രംഗങ്ങള്‍ പ്രൈം ടൈംമില്‍ കാണിക്കുന്നത് ആരും വിമര്‍ശിക്കുന്നില്ലെന്നും മുരളീ ഗോപി പറഞ്ഞു. ബാംഗ്ലൂരിലെ എടിഎം ആക്രമണം അടക്കം പരാമര്‍ശിച്ചാണ് മുരളീ ഗോപി വിമര്‍ശനം നടത്തുന്നത്.

1933ല്‍ 'കര്‍മ്മ' എന്ന ചിത്രത്തില്‍ ഹിമാന്‍ഷു റയിയുടെയും ദേവികാറാണിയുടെ ചുംബന രംഗം ഒരു പ്രശ്നമായിരുന്നില്ലെന്ന് മുരളീ ഗോപി പറയുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഇതൊന്നും പ്രശ്നമായിരുന്നില്ലെന്നും എന്നാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നമ്മള്‍ ഭയപ്പെടുകയാണെന്നും കലയെന്നാല്‍ പ്രതിഫലിക്കുന്ന കണ്ണാടിയാണെന്നും ആവിഷകാര സ്വാതന്ത്രത്തിനുമേല്‍ തുണിയിട്ട് മറക്കുകയാണെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ നടന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക